പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വ പ്രവിശ്യയിൽ നടന്ന ചാവേറാക്രമണത്തിൽ അഞ്ചു ചൈനീസ് എൻജിനിയർമാർ കൊല്ലപ്പെട്ടു. ഇസ്ലാമബാദിൽ നിന്ന് എൻജിനിയർമാർ താമസിക്കുന്ന ദാസുവിലുള്ള അവരുടെ ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സ്ഫോടക വസ്തുക്കൾ നിറച്ച കാർ എൻജിനിയർമാർ സഞ്ചരിച്ച വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു അക്രമി. പാകിസ്താൻകാരനായ ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ദാസു അണക്കെട്ടിന് സമീപം ഇതാദ്യമല്ല ആക്രമണമുണ്ടാവുന്നത്. 2021 ൽ നടന്ന ആക്രമണത്തിൽ 13 എൻജിനിയർമാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒൻപതുപേർ ചൈനക്കാരായിരുന്നു. ഇവർ സഞ്ചരിച്ച ബസ് ബോംബ് വച്ച് തകർക്കുകയായിരുന്നു. വൈദ്യുതി നിലയത്തിന്റെ നിർമാണത്തിന് എത്തിയ എൻജിനിയർമാരാണ് അന്ന് കൊല്ലപ്പെട്ടത്.
ഇന്ന് നടന്ന സ്ഫോടത്തിന്റെ ഭീകര ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേനിയുടെ എയർബേസ് ക്യാമ്പിൽ ആക്രമണം നടന്ന് മണിക്കൂറകൾക്കകമാണ് എൻജിനിയർമാർക്ക് നേരെ ചാവേറാക്രമണമുണ്ടായത്.
#BREAKING: First Visuals from the suicide bombing against Chinese Nationals in Besham City of Shangla District of Malakand, Khyber Pakhtunkhwa in Pakistan. Five Chinese Nationals (Engineers) killed in the attack as per initial details. Difficult for Pakistan to downplay the news. pic.twitter.com/SAd8NsGdHM
— Aditya Raj Kaul (@AdityaRajKaul) March 26, 2024
“>