കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി.
ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളിയത്. ഇതിനിടയിൽ ഇന്നും പ്രതിഷേധത്തെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ ടെസ്റ്റ് കേന്ദ്രത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും കഞ്ഞിവയ്‌ക്കുകയും ഗതാഗത കമ്മീഷണറുടെ സർക്കുലർ കത്തിക്കുകയും ചെയ്തു.
പരിഷ്കരണത്തെ തുടർന്ന് സമരം ചെയ്യുന്നവരെ ചർച്ചയ്‌ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണർ സമരക്കാരുമായി സംസാരിക്കുമെനന് അറിയിച്ചിട്ടുണ്ട്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ട്രാക്ക് ക്രമീകരണം, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചാണ് ഡ്രൈവിംഗ് സ്കൂൾ അധികൃതർ പ്രതിഷേധിക്കുന്നത്.















