തൃശൂർ: കവിയും ഗാനരചയിതാവുമായ പള്ളത്തു വീട്ടിൽ ഗോവിന്ദൻ കുട്ടി (ജി കെ പള്ളത്ത്) അന്തരിച്ചു. 82 വയസായിരുന്നു. 60 ഓളം നാടകങ്ങൾക്കും 11ഓളം സിനിമകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
1958ൽ തൃശൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിൽ കെ.എസ്.ജോർജും സുലോചനയും ആലപിച്ച ഗാനമാണ് ജികെ പള്ളത്ത് ആദ്യമായി എഴുതിയത്. പിന്നീട് 1978ൽ അദ്ദേഹം സിനിമാ ലോകത്തെത്തി.
ടി.ജി.രവി ചിത്രം ‘പാദസര’ത്തിൽ ജി.ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പി. ജയചന്ദ്രൻ ആലപിച്ച ‘കാറ്റുവന്നു നിന്റെ കാമുകൻ വന്നു’ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം. സംസ്കാരം നാളെ വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.