നിർബന്ധിത ഹിജാബ്, സാമ്പത്തിക ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ വിമർശനങ്ങൾ ഉയരുന്നു . ഇറാനിലെ നിരവധി പ്രമുഖ ആയത്തുല്ലകളാണ് അലി ഖമേനിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരും പുരോഹിതന്മാരും നടത്തുന്ന അഴിമതിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ടെഹ്റാനിൽ 20 മില്യൺ ഡോളർ വിലമതിക്കുന്ന ഭൂമി അനധികൃതമായി കൈവശം വച്ചതായി സമ്മതിക്കുകയും ചെയ്ത ഇമാം കാസെം സെദിഗിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും പുരോഹിതൻ ഗ്രാൻഡ് ആയത്തുള്ള അബ്ദുല്ല ജവാദി അമോലി ചോദിക്കുന്നു.
നിർബന്ധിത ഹിജാബിനെ ധിക്കരിക്കുന്ന ഇറാനിയൻ സ്ത്രീകൾക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തലിനെക്കുറിച്ചും ജവാദി അമോലി സംസാരിച്ചു . “മുടി കൂടുതൽ മറയ്ക്കുന്ന തരത്തിൽ ശിരോവസ്ത്രം ക്രമീകരിക്കുന്നത് പവിത്രത ഉറപ്പുനൽകുന്നില്ല, മാത്രമല്ല അത് വഴി സാമ്പത്തിക അഴിമതി തടയാനും കഴിയില്ല. ചിലപ്പോൾ ആളുകൾ എനിക്ക് എഴുതുകയും ഹിജാബിനെക്കുറിച്ച് ഒന്നും പറയാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുകയും ചെയ്യുന്നു. ഹിജാബിന്റെ പ്രശ്നം കടുത്ത നടപടികളിലൂടെ പരിഹരിക്കാനാകില്ല . ഹിജാബ് നിയമങ്ങളുടെ രൂപഭാവം പാലിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരത്തിലുള്ള നടപടികൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം. അല്ലെങ്കിൽ, പ്രശ്നം പരിഹരിക്കപ്പെടാതെ തുടരും.”- ആയത്തുള്ള അബ്ദുല്ല ജവാദി അമോലി പറഞ്ഞു.
മതപണ്ഡിതന്മാർ ചെയ്യുന്നതും പറയുന്നതും ഇസ്ലാമിന്റെ പേരിലാകുമെന്ന് മുസ്ലീം പണ്ഡിതനായ അയത്തുള്ള യാദുള്ള ദൗസ്ദൗസാനി തബ്രിസി പറഞ്ഞു. പുരോഹിതന്റെ തെറ്റായ ഒരു ചുവടുവെപ്പ് പോലും ഇസ്ലാമിനെ അപകീർത്തിപ്പെടുത്താൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.