അമ്പയർമാർ നിറഞ്ഞ കളിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 20 റൺസിന്റെ തോൽവി. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ജയത്തോടെ ഡൽഹി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഡൽഹിയുടെ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞുള്ളു. വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ പുറത്താകലാണ് മത്സരം ഡൽഹിക്ക് അനുകൂലമാക്കിയത്.
മൂന്നാം അമ്പയറുടെ വിവാദ തീരുമാനത്തിന് പിന്നാലെയാണ് 46 പന്തിൽ 89 റൺസുമായി നിന്ന സഞ്ജു പുറത്തായത്. പതിനാറാം ഓവറിലാണ് സഞ്ജുവിനെ ടിവി അമ്പയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയത്.തോറ്റെങ്കിലും രാജ്സ്ഥാൻ തന്നെയാണ് രണ്ടാം സ്ഥാനത്ത്.
അതുവരെ വിജയ പ്രതീക്ഷയിലായിരുന്ന രാജസ്ഥാന്റെ ബാറ്റിംഗ് നിര സഞ്ജുവിന്റെ വിക്കറ്റിന് പിന്നാലെ തകരുകയായിരുന്നു. 22 പന്തിൽ 27 റൺസെടുത്ത റിയാൻ പരാഗിന് നിർണായക മത്സരത്തിൽ തിളങ്ങാനായില്ല. മറുപടി ബാറ്റിംഗിൽ നാലു റൺസെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. എന്നാൽ നായകൻ സഞ്ജുവും ബട്ലറും ചേർന്ന് സ്കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചു. പവർ പ്ലേയുടെ അവസാന ഓവറിൽ 19 റൺസെടുത്ത ബട്ലറെ പുറത്താക്കി അക്സർ ഡൽഹിക്ക് ബ്രേക്ക് ത്രൂ നൽകി.
എന്നാൽ സഞ്ജു സാംസൺ തകർത്തടിച്ചതോടെ സ്കോർ ബോർഡ് കുതിച്ചു. ശുഭം ദുബെ (12 പന്തിൽ 25) ഖലീൽ അഹമ്മദും ഡൊണോവന്‍ ഫെറേരയെ(1)യെയും അശ്വിനെയും(2) കുല്‍ദീപ് യാദവും റോവ്മാൻ പവലിനെ(13) മുകേഷ് കുമാറും മടക്കിയതോടെ ഡൽഹി വിജയം പൂർത്തിയായി. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.