പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു വിവാദങ്ങൾ. മത്സരത്തിൽ രാജസ്ഥാൻ 20 റൺസിന് തോൽക്കുകയും ചെയ്തു. ഷായ് ഹോപ് ബൗണ്ടറി ലൈനിൽ എടുത്ത ക്യാച്ചിലാണ് രാജസ്ഥാൻ നായകൻ പുറത്തായത്.ഇതാണ് മത്സരത്തിന്റെ ഗതി നിർണയിച്ചത്. 86 റൺസെടുത്താണ് സഞ്ജു പുറത്തായത്.
ഹോപിന്റെ കാല് ക്യാച്ചെടുക്കുമ്പോൾ ബൗണ്ടറി റോപ്പിൽ തട്ടിയെന്ന് റിപ്ലേകളിൽ സംശയം ബലപ്പെട്ടതോടെയാണ് വിവാദം അണപൊട്ടിയത്. തേർഡ് അമ്പയർ ഔട്ട് വിധിച്ചിട്ടും ഗ്രൗണ്ടിൽ അമ്പയർമാരോട് വിശദീകരണം തേടിയ സഞ്ജു സാംസണ് പിഴ നൽകിയതോടെ ആരാധകരും കലിപ്പിലായി.
മാച്ച് റഫറിയാണ് പിഴ വിധിച്ചത്. കുറ്റം സഞ്ജു സാംസൺ അംഗീകരിച്ചതായും റഫറി വ്യക്തമാക്കി. എന്നാൽ പിഴവ് ആവർത്തിക്കുന്ന അമ്പയർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എക്സിലടക്കം ആരാധകർ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഐപിഎൽ അമ്പയറിംഗിന് നിലവാര തകർച്ചയാണെന്നും ആരാധകർ പരിഹസിച്ചു.
First loose match because of bad umpiring and then pay 30 % match fees because you ask questions to umpires.damn that’s unfair man
— processor (@processor140429) May 8, 2024
3rd class Umpiring, 3rd class pitch
Only fine is first class— Satya Prakash (@Satya_Prakash08) May 8, 2024