ന്യൂഡൽഹി : ഐക്യരാഷ്‌ട്ര സഭയിലെ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ ഗാസയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അദ്ദേഹം സഞ്ചരിച്ച വാഹനം റാഫയിൽ ആക്രമിക്കപ്പെട്ടതായാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
യുഎൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥാനാണ് ഇദ്ദേഹം. കൊല്ലപ്പെട്ട വ്യക്തി ഇന്ത്യൻ വംശജനാണെന്നും ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 7ന് ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം അന്താരാഷ്‌ട്ര ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട ആദ്യ സംഭവമാണിത്. മുൻപ് യുഎൻ സെക്രട്ടറി ജനറൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് ജീവന് നഷ്ടമായിരുന്നു.
യുഎൻ ഉദ്യോഗസ്ഥർക്കെതിരായ എല്ലാ ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിക്കുന്നുവെന്ന് സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















