സംസ്ഥാനത്ത് അതി തീവ്രമഴയ്‌ക്കുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളിൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തീരപ്രദേശത്തേക്കും മലയോര മേഖലയിലേക്കുമുള്ള വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും ഖനനത്തിനും രാത്രിയാത്രയ്‌ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ കടലില്‍പോകരുതെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാത ചുഴിയും മഹാരാഷ്‌ട്രയില്‍ നിന്ന് തമിഴ്നാട് വരെയുള്ള ന്യൂനമര്‍ദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തേക്കും.















