കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണശാലയായ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അറ്റാദായത്തിൽ 558.28 ശതമാനത്തിന്റെ വർദ്ധന. ഏതാനും ദിവസമായി കുതിപ്പിലായിരുന്ന ഓഹരി വില റെക്കോർഡ് നിലവാരമായ 2030 രൂപ വരെ ഉയർന്നു. വ്യാപാരത്തിനിടെ 7.38 ശതമാനം മുന്നേറി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ ഓഹരി.
കേരളത്തിൽ നിന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം അനുവദിച്ചിട്ടുള്ള കമ്പനികളുടെ ഓഹരികളിൽ ഏറ്റവും വലിയ വിലയേറിയതെന്ന സ്ഥാനമാണ് ഇതോടെ കൈവന്നിരിക്കുന്നത്. മാർച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനി നേടിയ അറ്റാദായം 258.9 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ നേടിയ അറ്റാദായം 39.33 കോടി മാത്രമായിരുന്നു പ്രവർത്തന വരുമാനം.
600.08 കോടിയിൽ നിന്ന് 1,286.04 കോടിയിലേക്കാണ് വർദ്ധിച്ചിരിക്കുന്നത്. സാമ്പത്തിക വാർഷാടിസ്ഥാനത്തിൽ അറ്റാദായ വർദ്ധന 157 ശതമാനമാണ്. 304.70 കോടിയായിരുന്ന അറ്റാദായം 783.27 കോടിയിലേക്ക് ഉയർന്നു. പ്രവർത്തനഫലം പരിഗണിച്ച ബോർഡ് ഓഫ് ഡയറക്ടേഴസ് യോഗം ഓഹരി ഒന്നിന് 2.25 രൂപ നിരക്കിൽ അന്തിമ ലാഭ വിഹിതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
അഞ്ച് രൂപ മുഖവിലയുള്ള ഓഹരിയുടെ വിപണി വ്യാപാരവസാനത്തോടെ 1,912.55 നിലവാരത്തിലേക്ക് താഴുകയുണ്ടായെങ്കിലും ഒരു വർഷത്തിനിടെ വർദ്ധന 716 ശതമാനമാണ്. 10 രൂപ മുഖവിലയുണ്ടായിരുന്ന ഓഹരികൾ ജനുവരിയിലാണ് രണ്ടായി വിഭജിക്കപ്പെട്ടത്.
കൊച്ചിൻ ഷിപ്യാർഡ് ഉൾപ്പടെ രാജ്യത്തെ എല്ലാ കപ്പൽ നിർമാണ ശാലകളുടെയും ഓഹരി വില ഇപ്പോൾ റെക്കോർഡ് നിലവാരത്തിലാണ്. ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എഞ്ചിനിയേഴ്സ് ലിമിറ്റഡിന്റെ ഓഹരി വിസ 1,459.70 രൂപ. മാസഗൺ ഡോക് ഷിപ്ബിൽ ഡേഴ്സ് ലിമിറ്റഡ് ഓഹരിയുടെ വില 3,176.85 രൂപയിലെത്തി.