സിഡ്നി: നാല് വയസുള്ള കുട്ടിയുടെ ജന്മദിനത്തിന് ഹമാസ് ഭീകരൻ അബു ഉബൈദയുടെ ചിത്രങ്ങളുള്ള കേക്ക്. ഓസ്ട്രേലിയയിലെ ബേക്കറിയാണ് ഇത്തരം ഒരു കേക്ക് നിർമിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതൊടെ സംഭവത്തിൽ സിഡ്നി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒമർ എന്ന കൊച്ചുകുട്ടി കേക്കിന്റെ അരികിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അബു ഉബൈദയുടെ ചിത്രത്തിന് സമായമായ രീതിയിലാണ് കുട്ടി വസ്ത്രം ധരിച്ചത്. കപ്പ് കേക്കുകളിൽ പോലും ഭീകരന്റെ ചിത്രം ഇടം പിടിച്ചിട്ടുണ്ട്.
കുട്ടിയുടെ ജന്മദിനത്തിൽ ഹമാസ് ഭീകരന്റെ ചിത്രമുള്ള കേക്കിനെ ഭയാനകമെന്നാണ് ന്യൂ സൗത്ത് വെയിൽസിന്റെ പ്രീമിയർ ക്രിസ് മിൻസ് വിശേഷിപ്പിച്ചത്. “ഹമാസ് ഒരു ദുഷ്ട ഭീകര സംഘടനയാണ്. കുട്ടികളുടെ പാർട്ടികൾ നിഷ്കളങ്കവും രസകരവുമായിരിക്കണം, വെറുപ്പ് പ്രചരിക്കാനുള്ള ഇടമാകരുത്. അബു ഉബൈദയുടെ മുഖമുള്ള കേക്കുകൾ ആശങ്കയുണ്ടാക്കുന്നതായും ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹമാസിന്റെ സായുധ വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ വക്താവാണ്
അബു ഉബൈദ. ഹുസൈഫ സമീർ അബ്ദുല്ല അൽ-കഹ്ലൂത്തയെന്നാണ് ഇയാളുടെ യഥാർത്ഥ പേര് . വളരെ അപൂർവ്വമായി മാത്രം പുറംലോകത്തെത്തുന്ന ഇയാൾ കെഫിയ സ്കാർഫും മുഖംമൂടിയും ധരിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. . ഒക്ടോബർ 7ന്റെ ആക്രമണത്തെ പിന്നാലെ മുന്നറിയിപ്പില്ലാതെ
ബന്ദിയെ വധിക്കുമെന്ന് ഉബൈദ സമൂഹ മാദ്ധ്യമങ്ങൾ വഴി ഭീഷണിപ്പെടുത്തിയിരുന്നു.
ഹമാസ് ഭീകർക്ക് ലഭിക്കുന്ന പിന്തുണയിൽ ആശങ്ക രേഖപ്പെടുത്തി ഓസ്ട്രേലിയൻ ജൂത അസോസിയേഷൻ രംഗത്ത് വന്നു. ഇസ്ലാമിക തീവ്രവാദം യഹൂദ സമൂഹത്തിന്റെ മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് ഗ്രിഗറി പറഞ്ഞു.