മ്യൂണിക്ക്: റൊമാനിയൻ കരുത്തിൽ അലിയൻസ് അരീനയിൽ അടിപതറി വീണ് യുക്രെയ്ൻ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റൊമാനിയ ആദ്യ ജയം സ്വന്തമാക്കിയത്. റാെമാനിയയുടെ ആധികാരിക ജയത്തിൽ യുക്രെയ്ൻ പൊരുതാൻ പോലുകാമാകാതെ അക്ഷരാർത്ഥത്തിൽ നിറം മങ്ങി. സ്റ്റാന്‍ക്യു, റസ്വാന്‍ മാരിന്‍, ഡെനിസ് ഡ്രാഗസ് എന്നിവരാണ് യുക്രെയ്ൻ വലകുലുക്കിയത്. 29-ാം മിനിട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നാലു മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ശേഷിച്ച ഇരുഗോളുകളും പിറന്നത്.
ഉഗ്രനൊരു ലോംഗ് റെയ്ഞ്ചറിലൂടെ ആദ്യം വലകുലുക്കിയ ക്യാപ്റ്റൻ നിക്കോളേ സ്റ്റാൻക്യൂ ആണ് കളിയിലെ താരം. പാറപോലെ ഉറച്ചു നിന്ന് റൊമേനിയൻ പ്രതിരോധം അവസാന നിമിഷത്തിലും യുക്രെയ്നിന്റെ പല അവസരങ്ങളും തട്ടിത്തെറിപ്പിക്കുകയായിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ 17 മത്സരങ്ങളിൽ നിന്ന് രണ്ടാം ജയമാണ് റൊമേനിയ നേടുന്നത്. 2000 ലെ യൂറോയിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതായിരുന്നു അദ്യ വിജയം.(3-2) എന്നതായിരുന്നു സ്കോർ.