ക്ഷേത്രത്തിലേക്ക് പോകുമ്പോൾ 'എന്നെക്കൂടി വിളിക്കണമെന്ന് ദേവിയോട് പ്രാർത്ഥിക്കാൻ പറഞ്ഞു; പ്രസാദവുമായി ഞാൻ തിരികെയെത്തിയപ്പോൾ അമ്മ മരിച്ചിരുന്നു...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ‘എന്നെക്കൂടി വിളിക്കണമെന്ന് ദേവിയോട് പ്രാർത്ഥിക്കാൻ പറഞ്ഞു; പ്രസാദവുമായി ഞാൻ തിരികെയെത്തിയപ്പോൾ അമ്മ മരിച്ചിരുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 02:11 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. നടൻ സുകുമാരൻ, മല്ലികാ സുകുമാരൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് ഇങ്ങനെ നീളുന്നു കുടുംബത്തിലെ അഭിനേതാക്കളുടെ എണ്ണം. ഒരുപാട് ജീവിത പ്രശ്നങ്ങളിലൂടെ കടന്നുപോയ മല്ലിക 1978-ലാണ് നടൻ സുകുമാരനെ വിവാഹം കഴിക്കുന്നത്. മലയാളികൾക്ക് മാതൃകയാക്കാവുന്ന കുടുംബജീവിതമാണ് ഇരുവരും നയിച്ചത്. ഇപ്പോഴിതാ, കല്യാണത്തിന് ശേഷം സുകുമാരന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ പറ്റിയും അദ്ദേഹത്തിന്റെ അമ്മയുടെ വിയോഗത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് മല്ലിക സുകുമാരൻ.

“ഞാൻ ഒരു ഒറ്റപ്പെട്ട അവസ്ഥയിൽ എന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ വീട്ടിൽ നിൽക്കുമ്പോഴാണ് സുകുവേട്ടൻ അവിടേക്ക് വരുന്നത്. എന്നോടല്ല, എന്റെ അച്ഛനോടാണ് അദ്ദേഹം സംസാരിക്കുന്നത്. ‘എനിക്ക് ഈ കുട്ടിയെ ഇഷ്ടമാണ്. ജീവിതത്തിൽ എനിക്കും ഒരുപാട് പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. മല്ലികയുടെ സാമീപ്യം ജീവിതത്തിൽ കുറച്ചുകൂടി ചിട്ടയുണ്ടാക്കാൻ എന്നെ സഹായിക്കും’ എന്നായിരുന്നു സുകുവേട്ടൻ പറഞ്ഞത്. രണ്ടു കൊല്ലമായി സുകുവേട്ടൻ അദ്ദേഹത്തിന്റെ അമ്മ കല്യാണം ആലോചിക്കുകയായിരുന്നു. ഇപ്പോൾ കല്യാണം വേണ്ട എന്ന് വീട്ടുകാരോട് പറഞ്ഞ ആളാണ് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അങ്ങോട്ട് പറഞ്ഞത്. അപ്പോൾ സുകുവേട്ടന്റെ അമ്മയ്‌ക്ക് ഒരു പ്രയാസം ഒക്കെ തോന്നിയിരുന്നു. എന്നാൽ അത് അധികനാൾ നീണ്ടില്ല. വളരെ സന്തോഷത്തോടെയാണ് പിന്നീട് സുകുവേട്ടന്റെ അമ്മ എന്നെ സ്വീകരിച്ചത്”.

“സുകുവേട്ടന്റെ അമ്മ മരിക്കുന്ന സമയം വരെ പറയുമായിരുന്നു, ‘എന്റെ കുട്ടൻ ഒരുപാട് മാറി. മല്ലികയുടെ കാര്യമായ പങ്ക് അതിൽ ഉണ്ടാവാം. എനിക്ക് സന്തോഷമുണ്ട് മകളേ’ എന്ന്. അമ്മ മരിക്കുന്നത് ഞങ്ങളുടെ കൂടെ വന്ന് നിന്നതിനുശേഷമാണ്. ആറ്റുകാൽ പൊങ്കാലയുടെ അന്നാണ് അമ്മയുടെ മരണം. അച്ഛൻ ഒന്നര കൊല്ലം മുമ്പ് മരിച്ചിരുന്നു. പൊങ്കാലയ്‌ക്ക് പോകാൻ നേരത്ത് അമ്മ എന്നോട് ഒരു വാക്കു പറഞ്ഞു, ‘ദേവിയോട് ഒന്നും പറഞ്ഞേക്കു അമ്മയെ കൂടി അച്ഛന്റെ അടുത്തേക്ക് പെട്ടന്ന് വിളിക്കണമെന്ന്. കുട്ടന്റെ കൂടെ നിൽക്കുമ്പോൾ ഞാൻ ഇപ്പോൾ സന്തോഷത്തിലാണ്. ഈ സന്തോഷത്തിൽ പോകണം’. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, വൈകുന്നേരം പൊങ്കാലയുടെ പ്രസാദവുമായി ഞാൻ വീട്ടിൽ വന്നു. അമ്മ കിടക്കുകയായിരുന്നു. ഞാൻ വിളിച്ചിട്ടും അനങ്ങിയില്ല. ഡോക്ടറെ വിളിച്ചു വീട്ടിൽ വരുത്തി. അദ്ദേഹം പറഞ്ഞു അമ്മ പോയിട്ട് മുക്കാൽ മണിക്കൂറോളം ആയി എന്ന്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല”- മല്ലിക സുകുമാ പറഞ്ഞു.

 

 

Tags: filmmallika sukumaranSUBSukumaran
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies