ഹൈദരാബാദ്: ചായയുണ്ടാക്കി നൽകാൻ വിസമ്മതിച്ച മരുമകളെ അമ്മായിഅമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. 28 വയസുള്ള അജ്മീരി ബീഗമാണ് കൊല്ലപ്പെട്ടത്. പ്രതിയായ അമ്മായിയമ്മ ഫർസാനയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പകൽ 10 .30 നാണ് സംഭവം. ചായയുണ്ടാക്കി നൽകാൻ ആവശ്യപ്പെട്ടപ്പോൾ മരുമകൾ നിരസിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ ഇരുവരും കടുത്ത വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിട്ട് അടുക്കളയിലേക്ക് പോയ അജ്മീരിയുടെ പുറകെ ചെന്ന അമ്മായിയമ്മ കയ്യിൽ കരുതിയിരുന്ന ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവർ തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.