ഭോപ്പാൽ ; ഭോജ്ശാലയിൽ നടന്ന സർവ്വേയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെടുത്തത് പൊട്ടിത്തകർന്ന 38 വിഗ്രഹങ്ങൾ . സരസ്വതിദേവി, മഹിഷാസുര മർദിനി, മഹാഗണപതി, ശ്രീകൃഷ്ണൻ, മഹാദേവൻ, ബ്രഹ്മാവ്, ഹനുമാൻ , വാസുകി, മഹാവിഷ്ണു വിഗ്രഹങ്ങളും , നാഗപ്രതിഷ്ഠകളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.
അതേസമയം ഭോജ്ശാലയിൽ നടന്ന മൾട്ടി-ഡിസിപ്ലിനറി സയൻ്റിഫിക് സർവേ വ്യാഴാഴ്ച അവസാനിച്ചു. റിപ്പോർട്ട് ജൂലൈ 4 ന് കോടതിക്ക് മുമ്പാകെ സമർപ്പിക്കുമെന്നാണ് സൂചന . ‘ഘടനയും പരിസര പ്രദേശങ്ങളും കൂടുതൽ ആഴത്തിൽ കുഴിക്കാൻ’ വീണ്ടും എ എസ് ഐ അനുമതി തേടിയേക്കുമെന്നും റിപ്പോർട്ടുണ്ട് .
ഈ വർഷം മാർച്ചിലാണ് എഎസ്ഐ സർവേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചത് . തുടർന്ന് അനുമതി നൽകിയ കോടതി എല്ലാ ദിവസവും സർവേയിൽ എഎസ്ഐ വിദഗ്ധരെ അനുഗമിക്കാൻ ഹിന്ദു, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അനുവദിച്ചിരുന്നു.
അതേസമയം വിഗ്രഹങ്ങൾ കണ്ടെടുത്തത് അംഗീകരിക്കില്ലെന്നും , ഭൂമി തങ്ങളുടേതാണെന്നുമാണ് ചീഫ് മൗലവി വഖാർ സാദിഖ് പറയുന്നത്.