പൂനെയിലെ ലോണോവാലയിൽ മലവെള്ളപ്പാച്ചിൽ പെട്ട ഒരുകുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. നാല് കുട്ടികളടക്കം 9പേരാണ് ബുഷി ഡാമിന് സമീപത്തുള്ള ലോണോവാലയിലെ മലവെള്ളപ്പാച്ചിലിൽ പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു ദാരുണ സംഭവം. വിനോദസഞ്ചാരത്തിനെത്തിയവർ വെള്ളച്ചാട്ടത്തിന് നടുവിലുള്ള പാറയിൽ എങ്ങനെ ഇറങ്ങിയെന്നുള്ള കാര്യം വ്യക്തമല്ല.
പാറക്കെട്ടിൽ നിൽക്കവെ പൊടുന്നനെ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെ 9പേരും കാൽവഴുതി ജലാശയത്തിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരന്നു. നാലുപേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. 36-കാരിയുടെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെയും മറ്റൊരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ഇന്നലെയും ഇന്നും റിസർവയറിൽ നിന്ന് കണ്ടെത്തിയത്.
തെരച്ചിൽ ഇപ്പോഴു പുരോഗമിക്കുകയാണ്. ഇവർ പൂനെയിലെ സായ്യിദ് നഗറിലെ കുടുംബത്തിലുള്ളവരാണെന്ന് റൂറൽ എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു.മുംബൈയിൽ നിന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് 15 പേരടങ്ങുന്ന കുടുംബമെത്തിയതെന്നാണ് സൂചന. ലോണാവാലയിൽ പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടാണ് ബുഷി ഡാം. മൺസൂൺ സീസണിൽ നിരവധിപേരാണ് ഇവിടെ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നത്. അപകടസാദ്ധ്യത മേഖലയിലെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് സഞ്ചാരികൾ പാറക്കെട്ടിൽ ഇറങ്ങിയതെന്നാണ് സൂചന.
#लोणावळा भूशी धरणात एकाच कुटुंबातील पाच जण बुडाले…५ पैकी २ जणांचे मृतदेह बाहेर काढले…पर्यटन स्थळी गेल्यानंतर जिवाशी खेळ कशासाठी ? @puneruralpolice pic.twitter.com/dI0LuWtzy7
— Archana More-Patil (@Archana_Scoope) June 30, 2024