ന്യൂഡൽഹി: പ്രതിരോധ ഉൽപ്പാദന മേഖലയിൽ സുപ്രധാന ചുവടുമായി ഭാരതം. അത്യന്തം മാരകമായ സ്ഫോടകവസ്തു സെബെക്സ്- 2 ( SEBEX 2) ന്റ പരീക്ഷണം നാവികസേന വിജയകരമായി പൂർത്തിയാക്കി. നാഗ്പൂരിലെ എം/എസ് ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (EEL) സെബെക്സ്- 2 വികസിച്ചത്. നിലവിൽ ആണവ അടിത്തറയില്ലാത്ത ലോകത്തിലെ ഏറ്റവും ശക്തമായ സ്ഫോടകവസ്തുവാണ് ഇന്ത്യയുടെ സെബെക്സ്- 2.
TNT എന്ന അളവുകോലിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടക വസ്തുവിന്റെ പ്രഹരശേഷി വിലയിരുത്തുന്നത്. ഇതു പ്രകാരമാണ് സെബെക്സ് 2 ന്റെ പ്രകടനം അളന്നത്. വിപുലമായ പരിശോധനകൾക്ക് ശേഷമാണ് സെബെക്സ്- 2 പരീക്ഷിക്കുന്നതിന് നാവികസേന അനുമതി നൽകിയത്. ബോംബുകൾ, പീരങ്കി ഷെല്ലുകൾ എന്നിവയിൽ ഉപയോഗിക്കാൻ തക്ക രീതിയിലാണ് ഇതിന്റെ ഘടന. ഡിഫൻസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ സ്കീമിന് കീഴിലാണ് നാവികസേന സെബെക്സ്- 2 വിലയിരുത്തുകയും പരീക്ഷിക്കുകയും സർട്ടിഫൈ ചെയ്യുകയും ചെയ്തത്.
SITBEX- 1
TNT യുടെ 2.3 ഇരട്ടി സ്‌ഫോടന ശേഷിയുള്ള മറ്റൊരു വേരിയൻ്റ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് നാഗ്പൂരിലെ എക്സ്പ്ലോസീവ്സ് ലിമിറ്റഡ് ആറ് മാസത്തിനകം ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ ആദ്യത്തെ തെർമോബാറിക് സ്‌ഫോടക വസ്തു SITBEX- 1 നാവികസേന അടുത്തിടെ പരീക്ഷിച്ചിരുന്നു, തീവ്രമായ ചൂട് ഉത്പാദിപ്പിക്കുകയും നീണ്ട സ്ഫോടനം ഉണ്ടാക്കുകയും ചെയ്യുന്നു ഇത്, ശത്രു ബങ്കറുകൾ, തുരങ്കങ്ങൾ, എന്നിവ നശിപ്പിക്കാൻ സഹായിക്കും.
SIMEX- 4
അടുത്തിടെ നാവികസേന സാക്ഷ്യപ്പെടുത്തിയ മൂന്നാമത്തെ സ്‌ഫോടകവസ്തു SIMEX- 4 ആണ്. ഇത് സാധാരണ സ്‌ഫോടകവസ്തുക്കളേക്കാൾ സുരക്ഷിതമായി സൂക്ഷിക്കാനും കൊണ്ടുപോകാനും കൈകാര്യം ചെയ്യാനും സാധിക്കും. പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായതിനാൻ, സുരക്ഷ പ്രധാനമായ സ്ഥലങ്ങളിലും ഇത് ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനം നടത്താം.
പ്രതിരോധ ഉൽപ്പാദന കയറ്റുമതിയിൽ വൻ കുതിച്ച് ചാട്ടമാണ് പുതിയ സാമഗ്രികളുടെ വരവോടെ ഇന്ത്യ കൈവരിക്കുക. ലോകരാജ്യങ്ങൾ ഇതിനകം തന്നെ സെബക്സ്- 2 അടക്കം നോട്ടമിട്ടു കഴിഞ്ഞു. ഒരുകാലത്ത് ആയുധങ്ങളും പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, പ്രതിരോധ കയറ്റുമതിയിൽ കുതിച്ചുയർന്നത് കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ്. 2024-25 ഓടെ പ്രതിരോധ ഉത്പാദന മേഖലയിൽ 1,75,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.