കുടുംബത്തിന്റെ താത്പ്പര്യത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിച്ച മകളെ കൊന്ന് കത്തിച്ച് കുടുംബം. രാജസ്ഥനിലെ ജാൽവറിലാണ് ദാരുണ സംഭവം. ഭർത്താവിന്റെ കൺമുന്നിൽ നിന്നാണ് യുവതിയെ അഞ്ചുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. ഇതിനു ശേഷം യുവതിയെ കൊലപ്പെടുത്തുകയും ശ്മശാനത്തിൽ കൊണ്ടുപോയി മൃതദേഹം കത്തിക്കുകയുമായിരുന്നു.
ഒരുവർഷം മുൻപാണ് ഷിംല കുശ്വാഹ(24) രവിഭീൽ എന്ന യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. കുടുംബത്തിന്റെ ഭീഷണിയെ തുടർന്ന് സ്ഥലങ്ങൾ മാറിമാറിയാണ് ദമ്പതികൾ താമസിച്ചിരുന്നത്. അവസാനം മദ്ധ്യപ്രദേശിലായിരുന്ന ഇവർ ബാങ്കിലെത്തിയപ്പോഴാണ് ഈ വിവരം ലഭിച്ച അക്രമികൾ യുവതിയെ എടിഎമ്മിന് സമീപത്തു നിന്ന് കടത്തിക്കൊണ്ടുപോയത്.
പൊലീസിനെ അറിയിക്കാൻ യുവതി ഇതിനിടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഭർത്താവ് വിവരം പൊലീസിനെ അറിയിച്ചെങ്കിലും യുവതിയെ രക്ഷിക്കാനിയില്ല. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 80 ശതമാനം കത്തിയ മൃതദേഹം പാെലീസ് കണ്ടെത്തി. ഇത് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു.യുവതിയുടെ കുടുംബം ഒളിവിലാണ്.