വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ

Janam Web Desk by Janam Web Desk
Jul 12, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് തുറമുഖമായി ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി അവകാശവാദമുയർത്തി. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട മദർഷിപ്പ് സാൻ ഫെർണാണ്ടോ കപ്പലിന് നൽകിയ സ്വീകരണത്തിലുമാണ് പദ്ധതിയുടെ അവകാശവാദവുമായി വിഎൻ വാസവൻ രംഗത്തെത്തിയത്.

”1996-ൽ അധികാരത്തിൽ വന്ന ഇകെ നായനാർ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആദ്യമായി ഒരു സമിതിയെ നിയോഗിച്ചത്. ആന്റണി സർക്കാരിന്റെ കാലത്തും പദ്ധതിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ നടന്നു. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന വിജയകുമാറും ചേർന്ന് തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കം നടത്തി. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാതെ വന്നതോടെ പഠനം നടത്താനായി സമിതിക്ക് രൂപം നൽകി. ആ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കരാറുമായി ആളുകൾ വന്നു. ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയുടെ ടെൻഡറിനുള്ള അനുമതിയും വി.എസ് സർക്കാർ നൽകി. 2010 ഓഗസ്റ്റ് 11നാണ് വി എസ് അച്യുതാനന്ദൻ വിഴിഞ്ഞം ഇന്റർനാഷണൽ കമ്പനി ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് കരാർ നൽകിയ കമ്പനിയുടെ പേരിൽ കേസ് വരികയും പദ്ധതി നിലയ്‌ക്കുകയും ചെയ്തു. 2015- ഓഗസ്റ്റിൽ അദാനി ഗ്രൂപ്പുമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് കരാറിൽ ഏർപ്പെട്ടു. കരാറിലെ ഉള്ളടക്കത്തോട് രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നത്. 2016 -ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.”- വി.എൻ.വാസവൻ പറഞ്ഞു.

കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് ഉയർന്നുവന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം സംസ്ഥാന സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട് 3000 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബെർത്ത്, കണ്ടെയ്നർ യാർഡ്, കസ്റ്റംസിന്റേത് ഉൾപ്പെടെയുള്ള വിവിധ ഓഫീസുകൾ, 220 കെവി സ്റ്റേഷൻ, 33 കെവി സബ്സ്റ്റേഷൻ എന്നിവയും സർക്കാർ വിഴിഞ്ഞത്ത് സമയബന്ധിതമായി ഉറപ്പാക്കി.

റെയിൽവേ കണക്ടിവിറ്റിക്കായി ബാലരാമപുരം-വിഴിഞ്ഞം 10.7 കി.മീ. അലൈൻമെന്റ് തിട്ടപ്പെടുത്തി. ഇതിൽ 9.2 കി.മീ. തുരങ്ക പാതയായാണ് നിർമ്മിക്കുന്നത്. അതിന്റെ പരിസ്ഥിതി ആഘാതപഠനവും സാമൂഹിക ആഘാത പഠനവും കഴിഞ്ഞു. ഇതിനായി 5.65 ഹെക്ടർ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊങ്കൺ റെയിൽവേ പഠനങ്ങൾ നടത്തി ഡിപിആർ തയാറാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ദേശീയപാതയുമായുള്ള കണക്ടിവിറ്റിക്കായി ഔട്ടർ റിംഗ് റോഡ് നിർമ്മിക്കും. താത്ക്കാലികമായ കണക്ടിവിറ്റിക്കായി 1.7 കി.മീ അപ്രോച്ച് റോഡ് ആണ് ഉപയോഗിക്കുക. ഭാവിയിൽ വലിയ കണ്ടെയ്നർ ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കാനാണ് ഔട്ടർ റിംഗ് റോഡ് ആലോചിച്ച് നടപ്പാക്കുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.

Tags: EK NayanarOmmen ChandyPinarayi Vijayanvn vasavanVS ACHUTHANANTHANVIZHINJAM PORTFEATURED2San FernandoVizhinjam International Seaport Limited
ShareTweetSendShare

More News from this section

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

Latest News

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies