വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിഴിഞ്ഞം തുറമുഖം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം; ക്രെഡിറ്റ് എൽഡിഎഫിന് നൽകി മന്ത്രി വിഎൻ വാസവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഒന്നും രണ്ടും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി എന്താണെന്ന് വിഴിഞ്ഞം തുറമുഖം ലോകത്തിന് കാട്ടി കൊടുത്തെന്ന് മന്ത്രി വി എൻ വാസവൻ. കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് തുറമുഖമായി ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതെന്നും മന്ത്രി അവകാശവാദമുയർത്തി. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും സമുദ്രവ്യാപാരരംഗത്തെ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട മദർഷിപ്പ് സാൻ ഫെർണാണ്ടോ കപ്പലിന് നൽകിയ സ്വീകരണത്തിലുമാണ് പദ്ധതിയുടെ അവകാശവാദവുമായി വിഎൻ വാസവൻ രംഗത്തെത്തിയത്.

”1996-ൽ അധികാരത്തിൽ വന്ന ഇകെ നായനാർ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആദ്യമായി ഒരു സമിതിയെ നിയോഗിച്ചത്. ആന്റണി സർക്കാരിന്റെ കാലത്തും പദ്ധതിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ നടന്നു. 2006-ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന വിജയകുമാറും ചേർന്ന് തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കം നടത്തി. പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാതെ വന്നതോടെ പഠനം നടത്താനായി സമിതിക്ക് രൂപം നൽകി. ആ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കരാറുമായി ആളുകൾ വന്നു. ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയുടെ ടെൻഡറിനുള്ള അനുമതിയും വി.എസ് സർക്കാർ നൽകി. 2010 ഓഗസ്റ്റ് 11നാണ് വി എസ് അച്യുതാനന്ദൻ വിഴിഞ്ഞം ഇന്റർനാഷണൽ കമ്പനി ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് കരാർ നൽകിയ കമ്പനിയുടെ പേരിൽ കേസ് വരികയും പദ്ധതി നിലയ്‌ക്കുകയും ചെയ്തു. 2015- ഓഗസ്റ്റിൽ അദാനി ഗ്രൂപ്പുമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് കരാറിൽ ഏർപ്പെട്ടു. കരാറിലെ ഉള്ളടക്കത്തോട് രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നത്. 2016 -ൽ അധികാരത്തിൽ വന്ന പിണറായി വിജയൻ ഗവൺമെന്റാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.”- വി.എൻ.വാസവൻ പറഞ്ഞു.

കരിങ്കൽ പ്രതിസന്ധി, ഓഖി, കോവിഡ്, പ്രക്ഷോഭസമരങ്ങൾ എന്നിവയെ നേരിട്ട ഇടതുപക്ഷ സർക്കാരിന്റെ സഹിഷ്ണുതയുടെ സമീപനത്തിന്റെ ഫലമാണ് ഉയർന്നുവന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനം സംസ്ഥാന സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. തുറമുഖവുമായി ബന്ധപ്പെട്ട് 3000 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബെർത്ത്, കണ്ടെയ്നർ യാർഡ്, കസ്റ്റംസിന്റേത് ഉൾപ്പെടെയുള്ള വിവിധ ഓഫീസുകൾ, 220 കെവി സ്റ്റേഷൻ, 33 കെവി സബ്സ്റ്റേഷൻ എന്നിവയും സർക്കാർ വിഴിഞ്ഞത്ത് സമയബന്ധിതമായി ഉറപ്പാക്കി.

റെയിൽവേ കണക്ടിവിറ്റിക്കായി ബാലരാമപുരം-വിഴിഞ്ഞം 10.7 കി.മീ. അലൈൻമെന്റ് തിട്ടപ്പെടുത്തി. ഇതിൽ 9.2 കി.മീ. തുരങ്ക പാതയായാണ് നിർമ്മിക്കുന്നത്. അതിന്റെ പരിസ്ഥിതി ആഘാതപഠനവും സാമൂഹിക ആഘാത പഠനവും കഴിഞ്ഞു. ഇതിനായി 5.65 ഹെക്ടർ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊങ്കൺ റെയിൽവേ പഠനങ്ങൾ നടത്തി ഡിപിആർ തയാറാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ദേശീയപാതയുമായുള്ള കണക്ടിവിറ്റിക്കായി ഔട്ടർ റിംഗ് റോഡ് നിർമ്മിക്കും. താത്ക്കാലികമായ കണക്ടിവിറ്റിക്കായി 1.7 കി.മീ അപ്രോച്ച് റോഡ് ആണ് ഉപയോഗിക്കുക. ഭാവിയിൽ വലിയ കണ്ടെയ്നർ ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കാനാണ് ഔട്ടർ റിംഗ് റോഡ് ആലോചിച്ച് നടപ്പാക്കുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.

Tags: Ommen ChandyPinarayi Vijayanvn vasavanVS ACHUTHANANTHANVIZHINJAM PORTFEATURED2San FernandoVizhinjam International Seaport LimitedEK Nayanar
ShareTweetSendShare

More News from this section

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies