രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്ക്ക് മേൽ പഴിചാരി മേയർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്‌ക്ക് മേൽ പഴിചാരി മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ എത്തിയ മുങ്ങൽ വിദഗ്ധർക്ക് ഏറ്റവും വെല്ലുവിളിയായത് തോട്ടിലെ മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവർക്ക് അധികദൂരം മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.

വേസ്റ്റും ദുർഗന്ധവും മൂലം 20 മീറ്ററിൽ കൂടുതൽ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് മുങ്ങൽ വിദഗ്ധർ പറഞ്ഞു. 100 മീറ്ററോളം ഭാഗത്ത് മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. സിലിണ്ടറുമായി അത്രയും ദൂരം താണ്ടുന്നത് ഇവരുടെ ജീവനും അപകടമാണ്. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒരു വശത്തേക്ക് നീക്കിയാണ് ഇവർ തെരച്ചിൽ നടത്തിയത്. എന്നാൽ മാലിന്യങ്ങളുടെ ആധിക്യം മൂലം ഇത് വലിയ തോതിൽ ഫലം ചെയ്തില്ലെന്ന് ഇവർ പറഞ്ഞു.

എല്ലാ ഭാ​ഗത്തും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതിനാൽ എവിടെയെങ്കിലും കുടുങ്ങിക്കിടന്നാലും പുറത്തുവരാൻ സാധിക്കാത്ത സാഹചര്യമാണ്. ഓക്സിജൻ മാസ്ക് ഉൾപ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടൊണ് മുങ്ങൽ വിദ​ഗ്ധർ പരിശോധന നടത്തുന്നത്. എല്ലാ സജ്ജീകരണങ്ങളോടെയും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

മൂന്ന് പേരാണ് വൃത്തിയാക്കാൻ ഇറങ്ങിയതെന്നും പെട്ടെന്ന് ഒഴുക്ക് വന്നതോടെ ജോയിയെ കാണാതാകുകയായിരുന്നെന്നും ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പ്രതികരിച്ചു. റെയിൽവേ സ്റ്റേഷന് കുറുകെ ഒഴുകുന്ന തോടാണിത്. റെയിൽവേയുടെ ഭാ​ഗത്ത് കൂടി പോകുന്ന തോടിന്റെ ഭാ​ഗം വ‍ൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കരാർ ജീവനക്കാർ സ്ഥലത്തെത്തിയത്.

മുകളിൽ കിടന്ന മാലിന്യങ്ങൾ വലകൊണ്ടു കെട്ടി കയർ ഉപയോഗിച്ച് വലിച്ചുമാറ്റി തെരച്ചിൽ നടത്താൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടുങ്ങിയ ഭാഗത്താണ് ഈ മാലിന്യങ്ങൾ അധികവും കുമിഞ്ഞുകൂടിയിരിക്കുന്നത്. പലതട്ടുകളായി കട്ടിയിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ ഇത് വലിച്ചുമാറ്റി തെരച്ചിൽ നടത്തുന്നത് വലിയ ശ്രമകരമായ ദൗത്യമാണ്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ രംഗത്തിറക്കി മാലിന്യം വലിച്ചുമാറ്റി തെരച്ചിൽ നടത്താനാണ് ഇപ്പോൾ ശ്രമം.

ന​ഗരത്തിന്റെ പല തോടുകളും ഇത്തരത്തിൽ മാലിന്യം കുമ്പാരം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം നിറഞ്ഞ് തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണമായും നഷ്ടപ്പെടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയാവുകയാണ് കോർപ്പറേഷൻ അധികാരികൾ. അപകടമുണ്ടായ ഭാഗം റെയിൽവേയുടെ പ്രോപ്പർട്ടിയാണെന്നും അതുകൊണ്ട് അവിടം ശുചിയാക്കാൻ റെയിൽവേയാണ് ബാധ്യസ്ഥരെന്നുമാണ് മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം.

Tags: Thiruvananthapuramwasteplastic
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies