രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്ക്ക് മേൽ പഴിചാരി മേയർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി മാലിന്യക്കൂമ്പാരം; മുങ്ങൽ വിദഗ്ധരെപ്പോലും ശ്വാസംമുട്ടിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ; റെയിൽവേയ്‌ക്ക് മേൽ പഴിചാരി മേയർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 02:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താൻ എത്തിയ മുങ്ങൽ വിദഗ്ധർക്ക് ഏറ്റവും വെല്ലുവിളിയായത് തോട്ടിലെ മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ ഇവർക്ക് അധികദൂരം മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു.

വേസ്റ്റും ദുർഗന്ധവും മൂലം 20 മീറ്ററിൽ കൂടുതൽ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്ന് മുങ്ങൽ വിദഗ്ധർ പറഞ്ഞു. 100 മീറ്ററോളം ഭാഗത്ത് മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. സിലിണ്ടറുമായി അത്രയും ദൂരം താണ്ടുന്നത് ഇവരുടെ ജീവനും അപകടമാണ്. അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒരു വശത്തേക്ക് നീക്കിയാണ് ഇവർ തെരച്ചിൽ നടത്തിയത്. എന്നാൽ മാലിന്യങ്ങളുടെ ആധിക്യം മൂലം ഇത് വലിയ തോതിൽ ഫലം ചെയ്തില്ലെന്ന് ഇവർ പറഞ്ഞു.

എല്ലാ ഭാ​ഗത്തും മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നതിനാൽ എവിടെയെങ്കിലും കുടുങ്ങിക്കിടന്നാലും പുറത്തുവരാൻ സാധിക്കാത്ത സാഹചര്യമാണ്. ഓക്സിജൻ മാസ്ക് ഉൾപ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടൊണ് മുങ്ങൽ വിദ​ഗ്ധർ പരിശോധന നടത്തുന്നത്. എല്ലാ സജ്ജീകരണങ്ങളോടെയും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

മൂന്ന് പേരാണ് വൃത്തിയാക്കാൻ ഇറങ്ങിയതെന്നും പെട്ടെന്ന് ഒഴുക്ക് വന്നതോടെ ജോയിയെ കാണാതാകുകയായിരുന്നെന്നും ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പ്രതികരിച്ചു. റെയിൽവേ സ്റ്റേഷന് കുറുകെ ഒഴുകുന്ന തോടാണിത്. റെയിൽവേയുടെ ഭാ​ഗത്ത് കൂടി പോകുന്ന തോടിന്റെ ഭാ​ഗം വ‍ൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കരാർ ജീവനക്കാർ സ്ഥലത്തെത്തിയത്.

മുകളിൽ കിടന്ന മാലിന്യങ്ങൾ വലകൊണ്ടു കെട്ടി കയർ ഉപയോഗിച്ച് വലിച്ചുമാറ്റി തെരച്ചിൽ നടത്താൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. റെയിൽവേ ട്രാക്കിനോട് ചേർന്ന ഇടുങ്ങിയ ഭാഗത്താണ് ഈ മാലിന്യങ്ങൾ അധികവും കുമിഞ്ഞുകൂടിയിരിക്കുന്നത്. പലതട്ടുകളായി കട്ടിയിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതിനാൽ ഇത് വലിച്ചുമാറ്റി തെരച്ചിൽ നടത്തുന്നത് വലിയ ശ്രമകരമായ ദൗത്യമാണ്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ രംഗത്തിറക്കി മാലിന്യം വലിച്ചുമാറ്റി തെരച്ചിൽ നടത്താനാണ് ഇപ്പോൾ ശ്രമം.

ന​ഗരത്തിന്റെ പല തോടുകളും ഇത്തരത്തിൽ മാലിന്യം കുമ്പാരം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യം നിറഞ്ഞ് തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണമായും നഷ്ടപ്പെടുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയാവുകയാണ് കോർപ്പറേഷൻ അധികാരികൾ. അപകടമുണ്ടായ ഭാഗം റെയിൽവേയുടെ പ്രോപ്പർട്ടിയാണെന്നും അതുകൊണ്ട് അവിടം ശുചിയാക്കാൻ റെയിൽവേയാണ് ബാധ്യസ്ഥരെന്നുമാണ് മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം.

Tags: Thiruvananthapuramwasteplastic
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies