ലിഫ്റ്റിൽ കുടുങ്ങിയതിൽ പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും; അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നെന്ന് സന്ദീപ് വാചസ്പതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലിഫ്റ്റിൽ കുടുങ്ങിയതിൽ പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും; അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നെന്ന് സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോഴും അടിമവംശം നിലനിൽക്കുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയ ആൾ പരാതി നൽകാൻ പാർട്ടിയുമായി കൂടിയാലോചിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് അടിമത്തം നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്നാണ് വാചസ്പതി പറയുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.

‘അമേരിക്കയിൽ അടിമത്തം നിർത്തലാക്കുന്നതിനും 10 വർഷം മുമ്പ് തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചെന്നാണ് ചരിത്രം. എന്നാൽ അടിമവംശം കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന് ഇന്നത്തെ ഒരു പത്രം വായിച്ചപ്പോൾ മനസിലായി. ഇദ്ദേഹം കൊടുക്കുന്ന ഒരു പരാതി കൊണ്ട് കുത്തഴിഞ്ഞ കേരളത്തിന്റെ ആരോഗ്യരംഗം നന്നാവും എന്ന പ്രതീക്ഷ ആർക്കുമില്ല. ഇതിന്റെ പേരിൽ സർക്കാരിന് രാജി വെക്കേണ്ടി വരികയുമില്ല.

എങ്കിലും സംവിധാനത്തിൽ എവിടെയെങ്കിലും ഉള്ള പിഴവ് പരിഹരിക്കാൻ ഒരു പരാതിക്ക് സാധിക്കുമായിരിക്കും. പക്ഷേ അതിന് പോലും അവസരം നൽകാൻ വിനീത വിധേയനായ ഈ അടിമ തയ്യാറല്ല. കാരണം നടപടി സ്വീകരിക്കേണ്ടി വരിക ഏതെങ്കിലും സഹ അടിമയുടെ പേരിൽ ആയിരിക്കും എന്ന വർഗ്ഗ ബോധമാണ് ഇയാളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അങ്ങനെ വന്നാൽ ഇപ്പൊൾ മുതലാളി എറിഞ്ഞ് നൽകിക്കൊണ്ടിരിക്കുന്ന എല്ലിൻ കഷണത്തിന്റെ എണ്ണം കുറഞ്ഞാലോ എന്ന ഭീതി, താൻ നിമിത്തം അടിമ വംശത്തിന്റെ ഒരു കല്ല് പോലും ഇളകാൻ പാടില്ല എന്ന ചിന്ത ഇത് മാത്രമാണ് ഇത്തരം അടിമകളെ നയിക്കുന്നത്. അല്ലാതെ നാടിന്റെ പുരോഗതി ഇവർക്ക് ചിന്തയിലെ ഇല്ല. ഇത്തരം അടിമക്കണ്ണുകളുടെ എണ്ണം കുറയാതെ കേരളം രക്ഷപ്പെടില്ല.’-സന്ദീപ് വാചസ്പതി പറഞ്ഞു.

കമ്യൂണിസ്റ്റ് നേതാവും മുൻ എംപിയുമായ കെ.വി സുരേന്ദ്രനാഥിന്റെ പഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ നായർ. 42 വർഷമായി ഇദ്ദേഹം പൊതു പ്രവർത്തന രം​ഗത്തും സജീവമാണ്. ലിഫ്റ്റ് തകരാർ ആയപ്പോൾ പല തവണ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് വരെ എഴുതിയെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളാണ് പത്രക്കുറിപ്പിൽ ഉള്ളത്.

ബാഗ് തലയണയാക്കി കുറച്ചു നേരം കിടന്നു. ഓരോ മണിക്കൂറും ഓരോ ദിവസമായി തോന്നി. ഇന്നലെ രാവിലെ ലിഫ്റ്റിന് അടുത്തെത്തി ഒരാൾ മുട്ടി. ഹലോ ഹലോ ഇവിടെ ആളുണ്ടെന്ന് ഞാൻ പറ ഞ്ഞു. ബാഗുമായി പുറത്തേക്കു ചാടാൻ അയാൾ ആവശ്യപ്പെട്ടു. ദൈവദൂതനെപ്പോലെ വന്ന അയാളാണ് എന്റെ ജീവൻ രക്ഷിച്ചത്. എന്റെ സ്ഥാനത്തു ഗർഭിണിയോ കാൻസർ രോഗിയോ ഒക്കെ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നു പറയാൻ കഴി യില്ല. സംഭവത്തിൽ “പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും”. ജീവിതം തിരിച്ചുകിട്ടിയതുതന്നെ അദ്ഭുതമാണെന്നുമാണ് രവീന്ദ്രൻ നായരുടെ വാക്കുകൾ.

Tags: sandeep vachaspathiTrivandrum medical College
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies