‘ ആ മുഖത്ത് കണ്ണും ചെവിയും ഇല്ല , പുരികങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ‘ ; പിറന്ന മണ്ണിന് വേണ്ടി പാകിസ്താന്റെ കൊടും ക്രൂരത സഹിച്ച ക്യാപ്റ്റൻ കാലിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ആ മുഖത്ത് കണ്ണും ചെവിയും ഇല്ല , പുരികങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ‘ ; പിറന്ന മണ്ണിന് വേണ്ടി പാകിസ്താന്റെ കൊടും ക്രൂരത സഹിച്ച ക്യാപ്റ്റൻ കാലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 11:19 am IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ പാകിസ്താന് ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകി രാജ്യത്തിന്റെ അഭിമാനം ആകാശത്തോളം ഉയര്‍ത്തിയ ഇന്ത്യൻ സൈനികർ . . 1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതുവരെയുള്ള സമയമായിരുന്നു കാർഗിൽ യുദ്ധത്തിൽ ഏറെ നിര്‍ണായകം.

കാർഗിൽ യുദ്ധത്തിന് തുടക്കമിട്ട 1999 മെയ് മാസത്തിൽ പാകിസ്താൻ സൈന്യത്തിന്റെ പിടിയിലാകുമ്പോൾ ക്യാപ്റ്റൻ സൗരഭ് കാലിയയ്‌ക്ക് 22 വയസ്സ് മാത്രമായിരുന്നു പ്രായം . കാർഗിൽ യുദ്ധത്തിൽ ആദ്യമായി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ കാലിയയായിരുന്നു. ഓരോ കാർഗിൽ ദിനത്തിലും നോവുണർത്തുന്ന ഓർമ്മയാണ് ക്യാപ്റ്റൻ സൗരഭ് കാലിയ.

പാക് സേനയുടെ നുഴഞ്ഞുകയറ്റക്കാരെ ആദ്യം നേരിട്ടത് ക്യാപ്റ്റൻ കാലിയയും അഞ്ച് ജവാന്മാരും ചേർന്നായിരുന്നു . എൻ.കെ.കാലിയ- വിജയ ദമ്പതികളുടെ മകനായ സൗരഭ് കാലിയ 1976 ജൂൺ 29നാണു പഞ്ചാബിലെ അമൃത്സറിൽ ജനിച്ചത്. ഹിമാചൽ പ്രദേശിലെ സ്‌കൂളുകളിലും കോളജുകളിലുമായി വിദ്യാഭ്യാസം . വിദ്യാഭ്യാസ കാലയളവിൽ ഒട്ടേറെ സ്‌കോളർഷിപ്പുകളും ലഭിച്ചു.

1997 ഓഗസ്റ്റിലാണ് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് കാലിയ തിരഞ്ഞെടുക്കപ്പെടുന്നത്.മേയ് ആദ്യ ആഴ്ചകളിൽ കാർഗിലിൽ പട്രോളിങ് നടത്തിയ സംഘത്തിന്റെ നേതൃത്വം സൗരഭ് കാലിയയ്‌ക്കായിരുന്നു.മേയ് 15ന് കാലിയയും അർജുൻ റാം, ഭൻവാർ ലാൽ ബഗാരിയ, ഭികാ റാം, മൂലാ റാം, നരേഷ് സിങ് എന്നീ സൈനികരും നിയന്ത്രണരേഖയ്‌ക്ക് സമീപം പാക്ക് സൈനികരുമായി ഏറ്റുമുട്ടി. എന്നാൽ തിരകളും ആയുധങ്ങളും തീർന്നതിനാൽ ഇവർ പാക് സൈനികരുടെ പിടിയിലായി.

22 ദിവസത്തെ തടവ് കാലയളവിൽ കാലിയ, അർജുൻ റാം, ഭൻവർ ലാൽ ബഗാരിയ, ഭികാ റാം, മൂല റാം, നരേഷ് സിംഗ് എന്നിവർ അനുഭവിച്ചത് കൊടുംക്രൂരതകളാണ്. കർണപടത്തിലേക്ക് ചൂടുള്ള ഇരുമ്പ് കമ്പി കയറ്റി, കണ്ണുകൾ ചൂഴ്‌ന്നെടുത്തു, പല്ലുകൾ അടിച്ചുകൊഴിച്ചു, അസ്ഥികൾ അടിച്ചുനുറുക്കി, ചുണ്ടുകളും മൂക്കും ജനനേന്ദ്രിയവും മുറിച്ചു . ജനിച്ച നാടിന് വേണ്ടി ഈ ഇന്ത്യൻ സൈനികർ അനുഭവിച്ചത് കൊടും വേദനയായിരുന്നു.

അന്ന് കാലിയയുടെ ഭൗതിക ശരീരം സ്വീകരിച്ച സഹോദരൻ വൈഭവ് കാലിയ പറഞ്ഞത് ‘ ഞങ്ങൾക്ക് അവന്റെ ശരീരം തിരിച്ചറിയാനായില്ല . ആ മുഖത്ത് ഒന്നും അവശേഷിച്ചില്ല . കണ്ണും ചെവിയുമില്ല . പുരികങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് . അവന്റെ പുരികം എന്റെ പുരികം പോലെയായിരുന്നു . അതുകൊണ്ടാണ് തിരിച്ചറിഞ്ഞത് ‘ എന്നാണ്. കാർഗിലിലേക്ക് പോകുന്നതിനു മുൻപ് വീട്ടുചെലവുകൾക്കായി മകൻ ഒപ്പിട്ടുനൽകിയ ചെക്ക് പോലും പ്രിയമകന്റെ ഓർമ്മയ്‌ക്കായി ഇന്നും ആ മാതാപിതാക്കൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

Tags: kargilcaption kaliya
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies