ജാഗ്രതക്കുറവിന്റെ വിലയോ? മുണ്ടക്കൈയിൽ അപകടസാദ്ധ്യതയെന്ന് 16 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകി; സൂചന നൽകിയത് മഴയുടെ തോത് നിരീക്ഷിച്ച ശേഷം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ജാഗ്രതക്കുറവിന്റെ വിലയോ? മുണ്ടക്കൈയിൽ അപകടസാദ്ധ്യതയെന്ന് 16 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകി; സൂചന നൽകിയത് മഴയുടെ തോത് നിരീക്ഷിച്ച ശേഷം

ഒരു പ്രദേശത്ത് തുടർച്ചയായി 600 എംഎം മഴ ലഭിച്ചാൽ മണ്ണിടിച്ചിലിനുളള സാദ്ധ്യത ഉയരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 10:49 pm IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് 16 മണിക്കൂർ മുൻപ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരം. ജൈവവൈവിധ്യത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും ശാസ്ത്രീയപഠനം നടത്തുന്ന കൽപറ്റയിലെ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. വയനാട്ടിലെ 200 ഓളം വെതർ സ്‌റ്റേഷനുകളിൽ നിന്ന് ശേഖരിച്ച മഴയുടെ അളവ് പരിശോധിച്ച ശേഷമായിരുന്നു മുണ്ടക്കൈയിലും പരിസരത്തും ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇവർ നൽകിയത്.

മലയോര മേഖലയായതിനാൽ വയനാട്ടിലെ മഴയുടെ തോത് അളക്കാൻ വിപുലമായ സംവിധാനമാണ് ഹ്യൂമിന് ഉളളത്. മുണ്ടക്കൈയ്‌ക്ക് തൊട്ടടുത്തുളള പുത്തുമല വെതർ സ്റ്റേഷനിൽ ഞായറാഴ്ച 200 എംഎം മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രിയിൽ പ്രദേശത്ത് 130 എംഎം മഴയും ലഭിച്ചു. ഒരു പ്രദേശത്ത് തുടർച്ചയായി 600 എംഎം മഴ ലഭിച്ചാൽ മണ്ണിടിച്ചിലിനുളള സാദ്ധ്യത ഉയരും. ഇത് കണക്കിലെടുത്ത് മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹ്യൂം ഡയറക്ടർ സികെ വിഷ്ണുദാസ് പറഞ്ഞു. ഞായറാഴ്ച ആദ്യ റീഡിംഗ് ലഭിച്ച ശേഷം പ്രദേശത്ത് 48 മണിക്കൂറിനുളളിൽ 572 എംഎം മഴ ലഭിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ജില്ലാ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്.

കഴിഞ്ഞ നാല് വർഷമായി മഴയുടെ തോത് വിലയിരുത്തി മഴക്കെടുതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സ്ഥാപനമാണ് ഹ്യൂം. 2020 ൽ മുണ്ടക്കൈ മേഖലയിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ഇവർ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് മുൻകരുതൽ നടപടിയായി പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. കർഷകരെ സഹായിക്കാൻ 200 ഓളം മഴമാപിനികൾ സ്ഥാപിച്ച് കമ്യൂണിറ്റി അധിഷ്ഠിത മഴ നിരീക്ഷണ സംവിധാനമാണ് ഹ്യൂം ഒരുക്കിയിരിക്കുന്നത്.

ജൂൺ ഒന്ന് മുതൽ വയനാട്ടിലെ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചിരുന്നതെന്ന് വിഷ്ണുദാസ് പറയുന്നു. ലക്കിഡി, പുത്തുമല, തോണ്ടർനാട്, മണിക്കുന്നുമല എന്നിവിടങ്ങളിൽ 3000 എംഎം മഴയാണ് ലഭിച്ചത്. കേവലം അൻപത് ദിവസങ്ങൾക്കുളളിലാണ് ഇത്രയധികം മഴ ഈ പ്രദേശങ്ങളിൽ ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൺസൂണിന്റെ ആദ്യഘട്ടത്തിൽ സാധാരണ നിലയിൽ 100 മുതൽ 150 എംഎം വരെ മഴയാണ് ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് മഴ ശക്തമാകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മഴ മാപിനികളിൽ 2020 മുതലുളള കണക്കുകൾ പരിശോധിക്കുമ്പോൾ വയനാട്ടിലെ മഴയ്‌ക്ക് വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. ജൂണിൽ തുടങ്ങി സെപ്തംബർ മുഴുവൻ നീളുന്ന മഴക്കാലമായിരുന്നു വയനാടിന്റെ പ്രത്യേകത. എന്നാൽ 2015-16 ലെ കനത്ത വേനൽ മുതൽ വയനാട്ടിലെ മഴലഭ്യതയിലും വലിയ മാറ്റങ്ങൾ വരികയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയത്. 200 ലധികം പേരാണ് മരിച്ചത്. ഈ പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

Tags: wayanadrainfallWayanad Landslideമുണ്ടക്കൈHume Center WayanadHume
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies