'മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്'; പേര് ജോർജ് കുര്യൻ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്’; പേര് ജോർജ് കുര്യൻ

Janam Web Desk by Janam Web Desk
Aug 1, 2024, 09:45 pm IST
FacebookTwitterWhatsAppTelegram

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ മണിക്കൂറുകൾക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉൾപ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും സജീവ ഇടപെടലും സഹായവും ആദ്യമണിക്കൂറുകളിൽ തന്നെ ഉറപ്പാക്കിയതിന് പിന്നിലും ജോർജ് കുര്യന്റെ ഇടപെടൽ ഉണ്ടായിരുന്നു.

രണ്ട് ദിവസത്തിന് ശേഷവും ദുരന്തസ്ഥലങ്ങളിൽ തിരച്ചിൽ തുടരുമ്പോഴും അദ്ദേഹം വയനാട്ടിലെ അപകടമുഖത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും തിരച്ചിൽ സംഘങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയും രക്ഷാപ്രവർത്തനം നടത്തുന്ന മേഖലകളിൽ നേരിട്ടെത്തി വിലയിരുത്തിയും ഒരു സാധാരണക്കാരനായി വയനാടിന്റെ കണ്ണീരൊപ്പുകയാണ് ജോർജ് കുര്യൻ.

മുട്ടറ്റം ചെളി പുതഞ്ഞുകിടക്കുന്ന ദുരന്തഭൂമിയിൽ കാൽ മണ്ണിൽ പൂണ്ടുപോകാതിരിക്കാൻ വേണ്ടി മാത്രം ഒരു ഷൂ ധരിച്ച് ഉടുത്തിരിക്കുന്ന വെളളമുണ്ട് കാൽമുട്ടുവരെ തെറുത്തുകയറ്റി രക്ഷാപ്രവർത്തകർക്കൊപ്പം എല്ലായിടത്തും ജോർജ് കുര്യൻ എത്തുന്നു. ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം സേവാഭാരതി ഉൾപ്പെടെയുളള സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയും അദ്ദേഹം സജീവമാണ്.

മാദ്ധ്യമസംഘങ്ങളെ കൂടെക്കൂട്ടിയും ഓരോ മണിക്കൂറിലും വാർത്താചാനലുകളിൽ പ്രത്യക്ഷപ്പെട്ടുമല്ല അദ്ദേഹത്തിന്റെ പ്രവർത്തനം. അപകടത്തിന്റെ ആഴവും വ്യാപ്തിയും മനസിലാക്കിയുളള അവസരോചിതമായ പ്രവർത്തനം. ജോർജ് കുര്യന്റെ അപകടമുഖത്തെ നിശബ്ദസേവനം സമൂഹമാദ്ധ്യമങ്ങളിലും ചർച്ചയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ പങ്കുവെച്ച കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമിട്ടത്.

“മഴക്കാട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്. പേര് ജോർജ് കുര്യൻ. ദുരന്തമുണ്ടായതിന്റെ പിറ്റേന്നാൾ രാവിലെ മുതൽ എല്ലാറ്റിനും നേതൃത്വം നൽകി അദ്ദേഹം അവിടെയുണ്ട്. കരുണാമയനായ മുഖ്യമന്ത്രിയും, വയനാട്ടുകാർ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തയച്ച, വയനാട്ടുകാരെ നെഞ്ചോടു ചേർത്തുവെച്ച എം.പിയും ഭാവി വയനാട് എംപിയും ഇന്നെത്തുന്നുണ്ടത്രേ…. (അത്യുന്നതങ്ങളിൽ ‘കാലാവസ്ഥ’യ്‌ക്ക് സ്തുതി)” എന്നായിരുന്നു സദാനന്ദൻ മാസ്റ്ററുടെ പോസ്റ്റ്.

ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുന്ന ജോർജ് കുര്യന്റെ ചിത്രവും രാഹുലിന്റെയും മുഖ്യമന്ത്രിയുടെയും വരവിനെക്കുറിച്ചുളള പത്രവാർത്തകളും ഉൾപ്പെടുത്തിയായിരുന്നു സദാനന്ദൻ മാസ്റ്റർ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

Tags: കേന്ദ്രമന്ത്രി ജോർജ് കുര്യൻWayanad Landslideചൂരൽമലമുണ്ടക്കൈGeorge Kurian Union Minister
ShareTweetSendShare

More News from this section

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി; ശേഷിച്ച 3 പേരെയും രക്ഷപ്പെടുത്തി നാവികസേന

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

Latest News

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies