മമത സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി; സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയം;7000 പേർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മമത സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി; സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയം;7000 പേർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 01:12 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് കഴിഞ്ഞ ദിവസം കാണാനായതെന്ന് കോടതി വിമർശിച്ചു. ആക്രമണം സംബന്ധിച്ച് തുടര്‍ച്ചയായി മെയിലുകളിലൂടെ ഉൾപ്പെടെ പരാതി ലഭിച്ചുവെന്നും, അതിനാലാണ് കേസ് ഇന്ന് അടിയന്തരമായി പരിഗണിക്കാനെടുത്തതെന്നും കോടതി വ്യക്തമാക്കി.

ആശുപത്രിയിൽ എന്താണ് സംഭവിച്ചത് എന്നത് വ്യക്തമാക്കണമെന്നാണ് കോടതി ആദ്യം ആവശ്യപ്പെട്ടത്. ഏഴായിരത്തോളം ആളുകൾ കൂട്ടമായാണ് ആശുപത്രിയിലേക്ക് എത്തിയതെന്നും, പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നും പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നും ഇവിടേക്ക് അക്രമികൾക്ക് കടക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് അക്രമികൾ എത്തിയതെന്ന വാദം തള്ളിക്കൊണ്ടായിരുന്നു വിശദീകരണം.

എന്നാൽ ഇൗ അവസരത്തില്‍ ഇത്തരമൊരു പ്രതിഷേധത്തിന് അനുമതി നൽകിയതിന് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ” സാധാരണ രീതിയിൽ പൊലീസിന് രഹസ്യാന്വേഷണ വിഭാഗമുണ്ട്. 7000ത്തോളം പേർ ഒത്തുകൂടിയെന്നാണ് പറയപ്പെടുന്നത്. ഇത്രയും ആൾക്കാർ ഒത്തുകൂടിയത് പൊലീസ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്.

പിന്നാലെയാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ പരാജയമാണിതെന്ന് കോടതി വിമർശനം ഉന്നയിച്ചു. പൊലീസിന് സ്വന്തം ആളുകളെ പോലും സംരക്ഷിക്കാൻ സാധിച്ചില്ല എന്നത് പരിതാപകരമായ അവസ്ഥയാണ്. അവിടെ എങ്ങനെയാണ് ഡോക്ടർമാർ ധൈര്യപൂർവ്വും ജോലി ചെയ്യുകയെന്നും കോടതി ചോദിച്ചു. ഭാവിയിലേക്ക് എന്തൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നത് അറിയിക്കണമെന്നും കോടതി പറഞ്ഞു.

പൊലീസ് പ്രതിഷേധക്കാർക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണെന്നായിരുന്നു രക്ഷിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ പരിഹാസം. അതേസമയം ഇന്നലെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന നിരവധി രേഖകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചിരുന്നു.

Tags: KOLKATA HIGH COURTfailureFEATURED2State MachineryKolkata Hospital
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies