എറണാകുളം: ജയസൂര്യ, മണിയൻപ്പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവും. കെപിസിസി നിയമസഹായ വിഭാഗത്തിന്റെ അദ്ധ്യക്ഷൻ അഡ്വ. ചന്ദ്രശേഖറിനെതിരെയാണ് ആരോപണമുയരുന്നത്.
മണിച്ചേട്ടൻ നായകനായ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഡ്വ. ചന്ദ്രശേഖറിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പ്രീ പ്രൊഡക്ഷൻ സമയത്തൊക്കെ അദ്ദേഹം എന്റെ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഒരു ദിവസം, ബോൾഗാട്ടിയിൽ ഒരു ലൊക്കേഷൻ കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോയപ്പോൾ മുറിയിൽ ചിത്രത്തിന്റെ
സഹ- പ്രൊഡ്യൂസർ ഉണ്ടായിരുന്നു.
ചന്ദ്രശേഖർ എന്നെ അയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നിട്ട് പെട്ടന്ന് പുറത്തേക്കിറങ്ങി പോയി. കുറെ നേരം കഴിഞ്ഞ് ഞാൻ എനിക്ക് പോകണമെന്ന് പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ വന്ന കാര്യങ്ങൾ ഒക്കെ നടക്കണ്ടേയെന്ന്. കെട്ടിപ്പിടിക്കാൻ വന്നപ്പോൾ താൻ തട്ടിമാറ്റി. ലൊക്കേഷൻ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും താങ്കൾ ഉദ്ദേശിക്കുന്ന ആളല്ലെന്നും ഞാൻ പറഞ്ഞു. അയാൾ മാന്യനായതുകൊണ്ട് സോറി പറഞ്ഞു വിട്ടുവെന്നും മിനു മുനീർ പറഞ്ഞു.
കലാഭവൻ മണി നായകനായി 2009-ൽ പുറത്തിറങ്ങിയ ശുദ്ധരിൽ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് മിനു മുനീറിന് ഇത്തരം മോശ അനുഭവം ഉണ്ടായത്. ചിത്രത്തിന്റെ നിർമാണ ചുമതലകളുടെ ഭാഗമായിരുന്നു ചന്ദ്രശേഖർ.















