ന്യൂഡൽഹി: ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ ബോയ്കോട്ട് ചെയ്യാനുള്ള സോഷ്യൽ മീഡിയ ക്യാമ്പയിൻ ഫലം കണ്ടു. ഹൈജാക്കർമാരുടെ യഥാർത്ഥ പേരുകൾ തന്നെ ഉൾപ്പെടുത്തി വൈബ് സീരിസിൽ മാറ്റം വരുത്തുമെന്ന് നെറ്റ്ഫ്ലിക്സ്. സീരീസിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുമെന്നും, ഭാവിയിൽ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകൾ രാജ്യത്തെ വികാരവും പരിഗണിക്കുന്നതാകുമെന്നും നെറ്റ്ഫ്ലിക്സ് അധികൃതർ കേന്ദ്രസർക്കാരിന് ഉറപ്പ് നൽകി.
ഭീകരവാദികളെ വെള്ളപൂശുന്ന വെബ് സീരീസിന്റെ ട്രെയിലർ ഓഗസ്റ്റ് 19 നാണ് പുറത്തിറങ്ങിയത്. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം സീരീസിനെതിരെ പ്രതിഷേധം ശക്തമായി. തുടർന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്റ് മേധാവി മോണിക്ക ഷെര്‍ഗിലിനെ കേന്ദ്രസര്‍ക്കാര്‍ സമന്‍സ് അയച്ച് വിളിച്ചു വരുത്തിയത്. ഇതിന് പിന്നാലെയാണ് നൈറ്റ്ഫ്ലികിസിന്റെ മനംമാറ്റം.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയിലെ അംഗങ്ങളായ ഇബ്രാഹിം അക്തർ, ഷാഹിദ് അക്തർ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവരാണ് വിമാനം തട്ടിക്കൊണ്ടുപോയത്. എന്നാൽ ശങ്കര്‍, ഭോല, ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍ തുടങ്ങിയ പേരുകളിലാണ് സീരീസില്‍ ഈ കഥാപാത്രങ്ങൾ. ഹിന്ദുക്കളെ അപകീർത്താനും ഇസ്‌ലാമിക ഭീകരവാദ പ്രവർത്തനങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് ഈ പരമ്പരയിൽ നടന്നതെന്നും ആരോപണം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ ആൻഡ് ബി) മന്ത്രാലയം നെറ്റ്ഫ്ലിക്സ് മേധാവിയെ വിളിച്ച് വരുത്തി വിശദീകരണം തേടിയത്.















