ചെന്നൈ ; കഴിഞ്ഞ ദിവസമാണ് സൂപ്പർതാരം രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് താരം ചികിത്സ തേടിയതെന്നും, നോൺ-സർജിക്കൽ ട്രാൻസ്കത്തീറ്റർ രീതി ഉപയോഗിച്ച് ചികിത്സ നടക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു . രജനികാന്തിന്റെ ഭാര്യ ലതയുമായി മോദി ഫോണിൽ സംസാരിച്ചു. രജനികാന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും , അതിനായി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞതായും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു . തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് അധ്യക്ഷൻ സെൽവാബ് പെരുന്ദാഗൈ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ തുടങ്ങി നിരവധി പേർ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനകളുമായി രംഗത്തെത്തി.















