ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 11:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരിൽ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇതാണ് പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളും ആർഎസ്എസ് ബന്ധമെന്ന പേരിൽ നിയമസഭയിൽ നടന്ന ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു ന്യൂസ് അവറിലെ ചർച്ച. ഇതിനിടെ മഞ്ചേശ്വരം കോഴക്കേസിൽ ഏഷ്യാനെറ്റും ഗൂഢാലോചനയിൽ ഭാഗമായിരുന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണവും പരാമർശിച്ചിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ ആയിരുന്നു ചർച്ചയിൽ അവതാരകൻ. ന്യൂസ് അവറിന്റെ സോഷ്യൽ മീഡിയ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ ആദ്യ പ്രതികരണം. ‘സംഘിബന്ധം സത്യമോ’ എന്ന ന്യൂസ് അവർ വിഷയവും അതിൽ രേഖപ്പെടുത്തിയിരുന്നു. “മിസ്റ്റർ വിനു വി ജോൺ, താങ്കൾ അന്തസ്സുള്ള ഒരു മാദ്ധ്യമപ്രവർത്തകനായിരുന്നെങ്കിൽ ഇന്നത്തെ പെയ്ഡ് അന്തിച്ചർച്ചയിൽ പേരിനെങ്കിലും ഒരു ബിജെപി വക്താവിനെ വിളിക്കണമായിരുന്നു. അതും ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള ഒരു കേസ് ചർച്ച ചെയ്യുമ്പോൾ. സംഘി എന്നൊക്കെ പറയുന്ന താങ്കൾക്ക് ഏതെങ്കിലും ഘട്ടത്തിൽ സുഡാപ്പി, കമ്മി, കൊങ്ങി എന്നൊക്കെ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ അടിച്ചിറക്കാനുള്ള ധൈര്യം ഏതെങ്കിലും കാലത്തുണ്ടാവുമോ”യെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.

താങ്കളടക്കം നാലു കോൺഗ്രസുകാർ ഏകപക്ഷീയമായി പുലമ്പിയ കാര്യങ്ങൾക്കെല്ലാം വസ്തുനിഷ്ഠമായ മറുപടിയുണ്ടെന്നും ഇതിന് മറുപടി ജനങ്ങളോട് പറയുമെന്നും കെ. സുരേന്ദ്രൻ കുറിച്ചു. ഇതിന് പിന്നാലെ വ്യാഴാഴ്ച (ഒക്ടോബർ 10) രാവിലെ 10 മണിക്ക് തൈക്കാടുളള ബിജെപി സംസ്ഥാന കാര്യാലയത്തിൽ വാർത്താസമ്മേളനം വിളിച്ചതായ അറിയിപ്പും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

കോൺഗ്രസ് എംഎൽഎ ഡോ. മാത്യു കുഴൽനാടൻ, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി, രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എന്നിവരായിരുന്നു ചർച്ചയിൽ പാനലിസ്റ്റുകളായി പങ്കെടുത്തത്. നിയമസഭയ്‌ക്ക് അകത്ത് നടക്കുന്ന ചർച്ചകളിൽ പുറത്തിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വം ഉത്തരമില്ലാതെ വലയുന്നുവെന്ന് അടക്കമുളള പരാമർശങ്ങൾ അവതാരകൻ നടത്തിയിരുന്നു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ അടക്കം ആറ് ബിജെപി നേതാക്കളെയും കാസർകോഡ് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെ കെ സുരേന്ദ്രൻ കുറ്റക്കാരനാണെന്ന തരത്തിൽ ചിത്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരിപാടിയും സംപ്രേഷണം ചെയ്തു. ഇതിനെതിരെ രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പരസ്യമായി പ്രതികരിച്ചിരുന്നു.

മഞ്ചേശ്വരം കോഴക്കേസ് ഏഷ്യാനെറ്റിലെ സുഡാപ്പി മാദ്ധ്യമപ്രവർത്തകനായ ഒരാൾ കർണാടകത്തിലെ ഉൾവനത്തിൽ സുന്ദരയെ കൂട്ടിക്കൊണ്ടുപോയി ഫ്രെയിം ചെയ്തതാണെന്ന് ആയിരുന്നു കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. ആസൂത്രിതമായ ഗൂഢാലോചന അതിന് പിന്നിൽ നടന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. സിപിഎമ്മിലെ ഒരു വിഭാഗവും എതിർസ്ഥാനാർത്ഥിയായിരുന്ന വിവി രമേശും ഏഷ്യാനെറ്റ് ന്യൂസും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. എന്നെ കുറ്റവിമുക്തനാക്കിയതിൽ അവർക്ക് നല്ല ബുദ്ധിമുട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ അര മണിക്കൂർ വാർത്ത കൊടുത്തിരുന്നു. ഞങ്ങൾ പോരാടിയാണ് വിജയിച്ചതെന്നും ഒരു മാദ്ധ്യമ നൈതികതയും സാമാന്യനീതിയും ഇക്കാര്യത്തിൽ കാട്ടണമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ.

ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. ആസൂത്രിതമായ ഗൂഢാലോചനയ്‌ക്ക് ഏഷ്യാനെറ്റിനെപ്പോലുളള ഉത്തരവാദിത്വപ്പെട്ട മാദ്ധ്യമം കൂട്ടുനിന്നുവെന്നത് നിർഭാഗ്യകരമായിപ്പോയെന്നും രാഷ്‌ട്രീയമാകാം പക്ഷെ നീചമായി വ്യക്തിഹത്യ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Tags: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴഏഷ്യാനെറ്റ് ന്യൂസ്Asianet NewsK Surendranvinu v johnbjp keralambjp state presidentകെ. സുരേന്ദ്രൻവിനു വി ജോൺ
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies