പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നില്‍ കൂടുതൽ രഹസ്യങ്ങൾ ഉണ്ടെന്ന് പി.വിഅന്‍വര്‍ എംഎല്‍എ.എ ഡി എമ്മിന്റെ മരണത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.
“കേരളം ഞെട്ടുന്ന സത്യങ്ങള്‍ ഉണ്ട് . ഒരുപാട് മാനസികപീഡനങ്ങൾക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരണത്തിലേക്ക് പോയതെന്ന് പഠിക്കേണ്ടിയിരിക്കുന്നു
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭര്‍ത്താവ്. ശശിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകളുണ്ട്. പുതിയ പമ്പുകൾ നിര്‍മിക്കുന്നുമുണ്ട്. അതില്‍ ഒരു പമ്പിന്റെ ബിനാമിയാണ് ദിവ്യയുടെ ഭര്‍ത്താവ്” അന്‍വര്‍ പറഞ്ഞു.
” ഈ എഡിഎം സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല. അമിതമായ പി. ശശിയുടെ ഇടപെടലുകളെ നവീന്‍ എതിര്‍ത്തിട്ടുണ്ട്. ശശിയുടെ ഇംഗിതത്തിനു വഴങ്ങാത്ത ഓഫീസറായിരുന്നു നവീന്‍. എഡിഎമ്മിന്റെ ആവശ്യപ്രകാരമാണ് സ്ഥലമാറ്റം കൊടുക്കുന്നത്. ശശിയുടെ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനുള്ള മാനസികാവസ്ഥയില്ലെന്നും പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് എഡിഎമ്മിനു സ്ഥലമാറ്റം കൊടുത്തത്. ആ മാറിപോകുന്ന ഘട്ടത്തിലാണ് ഇവനൊരു പണികൊടുക്കണമെന്ന് പി. ശശി ആലോചിക്കുന്നത്.”
“ഇങ്ങനെയൊരു കൈക്കൂലിക്കാരനാണ് ഈ ജില്ലയിലേക്ക് ട്രാൻസ്ഫറായി വരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനാണ് ദിവ്യയെ ശശി ഉപയോഗിച്ചത്’ . ഇതിനില്‍ പിന്നുലുണ്ടായ കാര്യങ്ങളില്‍ കൃത്യമായ പോലീസ് അന്വേഷണം അല്ല നടക്കുന്നത്. ഇപ്പോള്‍ നടക്കുന്നത്, എഡിഎം അഴിമതിക്കാരനാണെന്ന് പറഞ്ഞ് മുന്‍പ് പരാതി കിട്ടിതായി കള്ളപരാതിയുണ്ടാക്കി അതിനു രജിസ്റ്റര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം.”
“ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഈ നാടിന്റെ ഗുണ്ടായിസത്തിന്റെ തലവനാക്കി വാഴിക്കുന്ന അവസ്ഥയിലെത്തി. ശശിയുടെ സ്വാർഥത ഇന്ന് മലയാളികൾക്കാകെ മാനസിക വിഷമമുണ്ടാക്കിയിരിക്കുകയാണ്. ആ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും. കൃത്യമായ അന്വേഷണവും ഇക്കാര്യത്തിൽ നടക്കുന്നില്ല. പമ്പുടമയിൽനിന്ന് നേരത്തെ പരാതി കിട്ടിയതായി കാണിച്ച് കള്ള രജിസ്റ്ററുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്. എ.ഡി.എമ്മിന്റെ ആത്മഹത്യ പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജുഡീഷ്യൽ അന്വേഷണം വേണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്” അൻവർ കൂട്ടിച്ചേർത്തു.















