ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സംരക്ഷകൻ; കരടിയേയും ഹിമപ്പുലിയേയും വരെ നേരിടും; കരുത്തനായ കാവൽക്കാരൻ...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സംരക്ഷകൻ; കരടിയേയും ഹിമപ്പുലിയേയും വരെ നേരിടും; കരുത്തനായ കാവൽക്കാരൻ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 04:26 pm IST
FacebookTwitterWhatsAppTelegram

മനുഷ്യരാശിയുടെ ആദ്യകാലം മുതൽ ഒപ്പമുള്ള വളർത്തുമൃഗങ്ങളിൽ ഒന്നാണ് നായ്‌ക്കൾ. വിശ്വസ്തതയ്‌ക്കും ധൈര്യത്തിനും പേരുകേട്ട മൃഗം. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് നായ്‌ക്കൾക്കുണ്ട്. മനുഷ്യരുമായുള്ള ഈ ഒത്തിണക്കം നായ്‌ക്കളെ ഉപയോഗിച്ച് വേട്ടകൾ നടത്താൻ വരെ സഹായിക്കുന്നു. ലോകത്ത് വിവിധതരം നായകളുണ്ട്. അതിൽ പലതും വിശ്വസ്തരായിരിക്കുമ്പോൾ തന്നെ അതിശയിപ്പിക്കുന്ന ശക്തിയും വന്യമായ സഹജാവബോധവും മറച്ച് വെയ്‌ക്കുന്നവയാണ്. യഥാർത്ഥ രൂപം പുറത്തുവന്നാൽ വലിയ അപകടകാരികൾ. ഏറ്റവും അപകടകാരിയായ നായ എന്താണെന്ന് ചോദിച്ചാൽ എല്ലാവരുടെയും മനസ്സിൽ വരിക പിറ്റ് ബുള്ളും, റോട് വീലറും എല്ലാം ആയിരിക്കും. ആ ലിസ്റ്റിൽ പെടുത്താവുന്ന മറ്റൊരു നായയാണ് ടിബറ്റൻ മാസ്റ്റിഫ്.

ടിബറ്റൻ മാസ്റ്റിഫ് ഒരു വലിയ ടിബറ്റൻ നായ ഇനമാണ്. വലിപ്പമേറിയ ശരീരവും ദേഹം മുഴുവൻ നിറഞ്ഞു നിൽക്കുന്ന രോമങ്ങളുമാണ് ഈ ഭീമൻ നായയുടെ പ്രധാന ആകർഷണം.  കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ രൂപം. കറുപ്പ്, ടാൻ, ചുവപ്പ്, ചാരം, ഇളം മഞ്ഞ നിറങ്ങളിൽ ഈ നായയെ കാണാം. ചില നായകൾക്ക് കഴുത്തിലും നെഞ്ചിലും കാലുകളിലും വെളുത്ത അടയാളങ്ങളുമുണ്ട്. ടിബറ്റിൽ ആദ്യമായി വന്ന യൂറോപ്യന്മാരാണ് മാസ്റ്റിഫ് എന്ന പദം നൽകിയത്. അക്കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളിലെ മിക്കവാറും എല്ലാ വലിയ നായ ഇനങ്ങളെയും പരാമർശിക്കാൻ ആ പേര് ഉപയോഗിച്ചിരുന്നു.

ടിബറ്റൻ മാസ്റ്റിഫുകൾ പാശ്ചാത്യ രാജ്യങ്ങളിൽ ഒരു സ്റ്റാൻഡേർഡിന് കീഴിലാണ് കാണിക്കുന്നത്. എന്നാൽ ഇന്ത്യൻ ബ്രീഡ് സ്റ്റാൻഡേർഡ് പ്രകാരം രണ്ട് ഇനങ്ങളായി ഇവയെ വേർതിരിച്ചിരിക്കുന്നു. 1. ലയൺ ഹെഡ് (ചെറുത്; നെറ്റിയിൽ നിന്നും നീളമുള്ള മുടി), 2.ടൈഗർ ഹെഡ് (വലുത്, നീളം കുറഞ്ഞ മുടി). ടിബറ്റിലും പാശ്ചാത്യ രാജ്യങ്ങളിലും ആട്ടിൻകൂട്ടത്തിന്റെ സംരക്ഷകനായ നായ എന്ന നിലയിലാണ് ഇവയെ വളർത്തുന്നത്. വീടുകളിലും ഇവയെ ഇണക്കി വളർത്താനാവും. എന്നാൽ ശക്തമായ ശരീരമുള്ളതിനാൽ ഉടമയുടെ ജാഗ്രത ആവശ്യമാണ്.

ടിബറ്റിലെ ബുദ്ധ വിഹാരങ്ങളുടെ കാവലിനും കരടികൾ, ചെന്നായ്‌ക്കൾ, ഹിമപ്പുലികൾ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് സന്യാസിമാരെ സംരക്ഷിക്കാനുമാണ് യഥാർത്ഥത്തിൽ ഈ നായ്‌ക്കളെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഹിമാലയത്തിലെയും ടിബറ്റൻ പീഠഭൂമികളിലെയും ഉയരങ്ങളിൽ ആട്ടിൻകൂട്ടത്തിന്റെ സംരക്ഷകനായും പിന്നീട് ഇവയെ വളർത്തി. വലിയ തലയും രോമമുള്ള ശരീരവുമുള്ള ടിബറ്റിലെ നായ്‌ക്കൾക്ക് ഇന്ത്യയിൽ കാണുന്നതിനേക്കാൾ ഇരട്ടി വലിപ്പമുണ്ട്. അവ ശക്തരായ മൃഗങ്ങളാണ്. പകൽ സമയത്ത് അവയെ ചങ്ങലയിൽ ബന്ധിപ്പിച്ച് രാത്രിയിൽ യജമാനന്റെ വീടിന് കാവലിരിക്കാൻ അഴിച്ചുവിടുന്നു.

ശക്തമായ ശരീരഘടനയും ശക്തമായ ആക്രമണവും കൊണ്ട്, ടിബറ്റൻ മാസ്റ്റിഫ് അതിന്റെ ഉടമയെ സംരക്ഷിക്കും.പക്ഷേ അപരിചിതരോട് വളരെ ശത്രുത പുലർത്തുന്നവയാണ് ഈ നായ്‌ക്കൾ. അതിനാൽ തന്നെ അവയെ കണ്ടുമുട്ടിയാൽ അകലം പാലിക്കുന്നതാണ് നല്ലത്. ടിബറ്റ്, നേപ്പാൾ, ഇന്ത്യ, ചൈന എന്നിവടങ്ങളിൽ ഇവയെ വളർത്തിയിരുന്നു.

 

 

 

 

 

 

Tags: dogSUBtibetan mastiff temple
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies