34-കാരനായ ടെക്കി അതുൽ സുഭാഷ് ബെംഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. യുപിക്കാരനായ യുവാവ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 24 പേജുകളുള്ള ഒരു ആത്മഹത്യ കുറിപ്പും തെളിവിനായി ഒരു വീഡിയോയും ചിത്രീകരിച്ച ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയെയും അവരുടെ ബന്ധുക്കളെയും പ്രതിസ്ഥാനത്ത് നിർത്തിയാണ് യുവാവിന്റെ വെളിപ്പെടുത്തലുകൾ. മഞ്ജുനാഥ് ലേഔട്ട് ഏരിയയിലാണ് സംഭവമുണ്ടായത്.
മരിക്കുന്നതിന് തൊട്ടു മുൻപാണ് 4 മിനിട്ടുള്ള വീഡിയോ അയാൾ ചിത്രീകരിക്കുന്നത്. തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് പറഞ്ഞ് താൻ അനുഭവിച്ച മാനസിക പീഡനങ്ങളെക്കുറിച്ച് വിശദമാക്കുന്നതാണ് കുറിപ്പ്. തനിക്ക് നീതി കിട്ടും വരെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ കോടതിയുടെ പുറത്തെ ഓടയിൽ തള്ളണമെന്നും ഈ രാജ്യത്ത് നീതിക്കുള്ള വില ആത്മാവ് മനസിലാക്കാനുമാണിതെന്നും യുവാവ് പറയുന്നു. അവൾ ഇപ്പോൾ മക്കളെയും കൂട്ടി സിംപതി നാടകം തുടങ്ങിയിട്ടുണ്ടാകുമെന്നും അതുൽ വ്യക്തമാക്കുന്നു.
This was Atul Subhash
He left for Shiva’s abode
Watch it and marry carefully
ॐ शांति
pic.twitter.com/uKKgev85ej— Kreately.in (@KreatelyMedia) December 10, 2024
ഭാര്യയും ബന്ധുക്കളും കള്ളക്കേസിൽ കുടുക്കിയെന്നും ഒരു വനിത ജഡ്ജി ഇതിന് ഒത്തുക്കളിച്ചെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും പിതാവിന്റെ മരണത്തിന് കാരണമായത് ഈ ഷോക്കായിരുന്നുവെന്നും തുടങ്ങുന്ന വ്യാജ പരാതികളാണ് ഇവർ നൽകിയിരുന്നത്. പൊലീസ് അന്വേഷണത്തിൽ ഇത് വെളിവാകുകയും ചെയ്തിരുന്നു. തന്റെ മൃതദേഹത്തിനരികിൽ ഇവരെ ആരെയും അടുപ്പിക്കരുത്. എന്റെ ഭാര്യയെ പോലുള്ളവർ അഴിയെണ്ണേണ്ടവരാണ്. മകന്റെ കസ്റ്റഡി എന്റെ രക്ഷിതാക്കൾക്ക് നൽകണം. നല്ല മൂല്യങ്ങളോടെ മക്കൾ വളരാൻ ഞാൻ ആഗ്രഹിക്കുന്നു.
അവളോട് സംസാരിക്കുമ്പോൾ കാമറ കൈയിൽ വേണം. ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും. ഇല്ലെങ്കിൽ പൊതു സ്ഥലത്ത് മാത്രം വച്ചേ സംസാരിക്കാവൂ തുടങ്ങി ചെയ്യേണ്ടതും ചെയ്തതുമായ നിരവധി കാര്യങ്ങളാണ് മരണ മൊഴി എന്ന നിലയിൽ യുവാവ് കുറിച്ചിരിക്കുന്നത്. കുറിപ്പ് ഇമെയിലിലും സുഭാഷ് ഉൾപ്പെട്ട എൻജിഒ ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.