മുംബൈയിൽ കഴിഞ്ഞ ദിവസമുണ്ടായ ബസ് അപകടത്തിൽ തീര വേദനയായി അഫ്രീൻ ഷായുടെ വിയോഗം. 20-കാരി ഒരുപാട് പ്രതീക്ഷകളോടെയാണ് ജീവിതത്തിൽ ആദ്യം ലഭിച്ച ജോലിക്ക് ജോയിൻ ചെയ്യാൻ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ അതാകും അവളുടെ അവസാന ദിനമെന്ന് വിശ്വസിക്കാൻ ആ പിതാവിന് ഇപ്പോഴും കഴിയുന്നില്ല.
അമിതവേഗത്തിൽ നിയന്ത്രണം തെറ്റിയെത്തിയ ബസ് അഫ്രീൻ ഉൾപ്പടെ 7 പേരുടെ ജീവനാണ് കവർന്നത്. 42 പേർ ഇപ്പോഴും ചികിത്സയിലാണ്. റൂട്ട് നമ്പർ A-332-ൽ ഓടിക്കൊണ്ടിരിക്കുന്ന എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസ് കുർളയിലെ (പടിഞ്ഞാറ്) എസ്ജി ബാർവ് റോഡിൽ കാൽനടയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ചത്.
അഫ്രീന്റെ പിതാവ് അബ്ദുൾ സലിം ഷാ അവരുടെ അവസാന സംഭാഷണം വിവരിച്ചു. ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കുർള റെയിൽവേ സ്റ്റേഷനിൽ ഓട്ടോ കിട്ടാൻ പാടുപെടുന്നതായി പരാതിപ്പെട്ട് മകൾ തന്നെ വിളിച്ചപ്പോഴാണ് താൻ അവസാനമായി സംസാരിച്ചത്. മറ്റൊരു റൂട്ടിൽ വരുന്ന ഹൈവേയിൽ നിന്ന് ഓട്ടോ എടുക്കാൻ താൻ അവളോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അവളത് അനുസരിച്ചില്ല, എങ്കിൽ അവളിപ്പോഴും ജീവിക്കുമായിരുന്നു. അബ്ദുൾ സലിം പറഞ്ഞു.
കുർള ഭാഭ ആശുപത്രിയിൽ നിന്ന് എനിക്ക് കോൾ വന്നിരുന്നു. മകളുടെ ഫോൺ അവിടെ ലഭിച്ചെന്നായിരുന്നു പറഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്. മൂന്ന് കുട്ടികളിൽ അദ്ദേഹത്തിന്റെ ഏക മകളായിരുന്നു അഫ്രീൻ. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ അവളുടെ വിവാഹം നടത്താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ഷാ വേദനയോടെ വെളിപ്പെടുത്തി.
Tragic news from Kurla station in Mumbai. A BEST bus accident occurred on December 9, 2024, resulting in six fatalities and injuries.The bus, which was traveling from Kurla station to Andheri, lost control due to suspected brake failure and
1/2#KurlaBusAccident@mlamangesh pic.twitter.com/1TsEjndDoO
— LusilLogic (@lusi_bro) December 10, 2024
#KurlaBusAccident: CCTV Visuals Of #BESTBus Ramming Into Vehicles, Crushing People In Busy Market Surfaces pic.twitter.com/oiIlKMsKT4
— Free Press Journal (@fpjindia) December 10, 2024















