പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 02:25 pm IST
FacebookTwitterWhatsAppTelegram

സിയോൾ: പട്ടാളനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണയ്‌ക്കുന്നതായിരുന്നു. ഭരണകക്ഷി അം​ഗങ്ങൾ ഉൾപ്പടെ പ്രസിഡന്റിനെതിരെ വോട്ട് ചെയ്തതോടെയാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. പാർലമെന്റ് അം​ഗങ്ങളിൽ 58 പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തത്. മൂന്ന് നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ എട്ട് വോട്ടുകൾ അസാധുവാകുകയും ചെയ്തു. ഇംപീച്ച് ചെയ്യപ്പെട്ടതിനാൽ പ്രസിഡന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും റദ്ദായി. യൂൻ സുക് യോൾ തൽസ്ഥാനത്ത് തുടരണമോയെന്നത് ഭരണഘടനാ കോടതി വിധി അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.

കഴിഞ്ഞയാഴ്ചയായിരുന്നു ഏറെ വിവാദമായ പട്ടാളനിയമം ദക്ഷിണകൊറിയയിൽ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യം കടുത്ത സംഘർഷാവസ്ഥയിലേക്ക് മാറിയിരുന്നു. ഭരണകക്ഷി അം​ഗങ്ങൾ തന്നെ പ്രസിഡന്റിനെതിരെ രം​ഗത്തുവന്നതോടെ പട്ടാള നിയമം പിൻവലിക്കേണ്ടി വന്നു. 6 മണിക്കൂർ മാത്രമായിരുന്നു നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്. വിവാദ നിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റിനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ കടുപ്പിച്ചു. പട്ടാളനിയമം പ്രഖ്യാപിച്ച യൂൻ സുക് യോൾ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും എത്രയും വേ​ഗം സ്ഥാനമൊഴിയണമെന്നുമായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇതിന് തയ്യാറാകാതെ വന്നതോടെ ഇംപീച്ച്മെന്റ് പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടു.

ആദ്യ തവണ പ്രമേയം അവതരിപ്പിച്ചപ്പോൾ, ഭരണകക്ഷി അം​ഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് പ്രസിഡന്റ് കഷ്ടിച്ച് തലയൂരി. എന്നാൽ വിട്ടുനൽകാൻ പ്രതിപക്ഷം തയ്യാറായിരുന്നില്ല. ഏതാനും ദിവസങ്ങൾക്കിപ്പുറം വീണ്ടും പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതിലാണ് പ്രസിഡന്റിന്റെ കസേര തെറിച്ചത്. പാർലമെന്റ് അം​ഗങ്ങളിൽ മൂന്നിൽ രണ്ട് ഭാ​ഗവും പിന്തുണച്ചാൽ പ്രമേയം പാസാകും. ഇത്തവണ 300ൽ 204 പേരും ഇംപീച്ച്മെന്റ് നടപടി പിന്തുണച്ചതിനാൽ പ്രസിഡന്റ് പുറത്താവുകയായിരുന്നു.

പ്രസിഡന്റ് യൂൻ സുക് യോളിന് അധികാരം നഷ്ടമായതിനാൽ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആണ് ഇടക്കാല പ്രസിഡന്റ്. യൂൻ സൂക്കിന്റെ പുറത്താകൽ ഭരണഘടനാ കോടതി ശരിവെക്കുന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടി പൂർത്തിയാകുക. 180 ദിവസത്തിനുള്ളിൽ കോടതി വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി ഇംപീച്ച്മെന്റ് ശരിവച്ചാൽ ദക്ഷിണ കൊറിയയുടെ ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യൂൻ സുക് യോൾ. തുടർന്ന് 60 ദിവസത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കും.

Tags: Parliamentsouth koreaIMPEACHMENTPresidentYoon Suk Yeol
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies