'കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓർക്കും'; മലയാളത്തിൽ യാത്ര പറഞ്ഞ് ​ആരിഫ് മുഹ​മ്മദ് ഖാൻ; രാജ്ഭവനിലേക്കുള്ള വഴി മറന്ന് മുഖ്യമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓർക്കും’; മലയാളത്തിൽ യാത്ര പറഞ്ഞ് ​ആരിഫ് മുഹ​മ്മദ് ഖാൻ; രാജ്ഭവനിലേക്കുള്ള വഴി മറന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ​മലയാളത്തിൽ യാത്ര പറഞ്ഞ് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ കാലാവധി തീർന്നാലും കേരളവുമായുള്ള ബന്ധം ഇനിയും തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും ഉണ്ടാവുക. കേരളത്തിൽ കഴിഞ്ഞതിന്റെ നല്ല ഓർമകളുമായാണ് പോകുന്നത്. എല്ലാവരെയും എന്നും ഓർക്കും. എല്ലാവർക്കും നല്ലത് വരട്ടെ എന്നാണ് അദ്ദേഹം മലയാളത്തിൽ പറഞ്ഞത്.

കേരള സർക്കാരിനും ​ഗവർണർ ആശംസകൾ അറിയിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സർക്കാരിന് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിട വാങ്ങുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും നല്ലത് മാത്രമാണ് എല്ലാവരെ കുറിച്ചും പറയാനുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് വർഷവും നാല് മാസവും പൂർത്തിയാക്കിയശേഷമാണ് ​ഗവർണറുടെ പടിയിറക്കം. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനു കുമാരി, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ തുടങ്ങിയവർ ഗവർണറെ യാത്രയാക്കാൻ രാജ്ഭവനിൽ എത്തിയിരുന്നു. തിരുവവന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിൽ എത്തുന്ന ​ഗവർണർ ബിഹാറിലേക്ക് പോകും. ജനുവരി രണ്ടിന് ബിഹാർ ​ഗവർണറായി ചുമതലയേൽക്കും.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് രാജ്യം ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ ഔദ്യോ​ഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ ​ഗവർണർക്കുള്ള ഔദ്യോ​ഗിക യാത്രയയപ്പ് ചടങ്ങും റദ്ദാക്കി. എന്നാൽ തലസ്ഥാനത്തുള്ള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ​സൗഹൃദ സന്ദർശനത്തിന് പോലും എത്താതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പടിയിറങ്ങുന്ന വേളയിലും സർക്കാർ മര്യാദ കാണിച്ചില്ലെന്നും പോരിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കേരള രാഷ്‌ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച ​ഗവർണറാണ് പടിയിറങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചും സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെട്ടും പോർമുഖം തുറക്കാൻ ​ഗവർണർക്കായി. മുഖ്യമന്ത്രിയുമായി നേർക്കുനേർ വാ​ക്പോര് നടത്തിയും നടുറോഡിൽ വരെ ഇറങ്ങി പ്രതിഷേധക്കാരെ നേരിട്ടും ​ഗവർണർ താരമായി. വൈസ് ചാൻസലർ നിയമനം ശരിയായ രീതിയിലല്ല നടത്തിയതെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് രാജ്യത്ത് തന്നെ ആദ്യ സംഭവമായി മാറി.

പൊതുചടങ്ങുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. എസ്എഫ്ഐ കുട്ടിസഖാക്കൾ വാളും പരിചയുമായി നടുക്കളത്തിലിറങ്ങിയപ്പോഴും ഒരടി പോലും പിന്നോട്ട് മാറാൻ ​ഗവർണർ കൂട്ടാക്കിയില്ല. സധൈര്യം അവരെ നേരിട്ടു. അങ്ങനെ സംഭവബഹുലമായ അര പതിറ്റാണ്ട് കേരളത്തിന് സമ്മാനിച്ചാണ് ​ഗവർണർ ബിഹാറിലേക്ക് തട്ടകം മാറ്റുന്നത്.

Tags: GovernorPinarayi VijayanArif Muhamamad Khan
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies