ബോർഡർ - ഗവാസ്കർ ട്രോഫിയിൽ തുടർച്ചയായി ബാറ്റിംഗിൽ പരാജയപ്പെടുന്ന കോലി വിമർശന ശരങ്ങളുടെ നടുവിലാണ്. മെൽബണിൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ചു റൺസുമായാണ് താരം പുറത്തായത്. പരമ്പരയിൽ ഇതുവരെ ഒരു സെഞ്ച്വറി മാത്രമാണ് കോലിക്ക് നേടാനായത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിലാണ് താരം പതിവ് ശൈലിയിൽ പുറത്തായത്.
ഇതിനിടെ കമൻ്ററിയിൽ ഓസ്ട്രേലിയൻ മുൻ താരം സൈമൺ കാറ്റിച്ച് കോലിയെ നിശിതമായി വിമർശിച്ചു. രാജാവ് മരിച്ചു, ക്ഷീണിതനായി നടന്നു നീങ്ങുന്നു. ഇനി രാജാവിന്റെ പടച്ചട്ട ബുമ്ര എടുത്തണിയും- എന്നാണ് കാറ്റിച്ച് വിശേഷിപ്പിച്ചത്. പെർത്തിലാണ് താരം 100 നേടിയത്. അതിന് ശേഷം 7,11,3,36,5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. ഏഴ് ഇന്നിംഗ്സുകളിൽ നിന്നായി 167 റൺസാണ് സമ്പാദ്യം. 27.83 ആണ് ശരാശരി. ഇന്ത്യ 184 റൺസിനാണ് തോറ്റത്. പരമ്പരയിൽ ലീഡ് വഴങ്ങുകയും ചെയ്തു.
🗣️ “Starc has the big fish and that is disastrous for India.” – @tommorris32
🗣️ “The king is dead. He trudges off.” – Simon Katich
Virat Kohli throws his wicket away right before lunch 🤯#AUSvIND 🏏 | @NufarmAustralia pic.twitter.com/Rmsz1f2NHa
— SEN Cricket (@SEN_Cricket) December 30, 2024















