കോട്ടയം: കോട്ടയത്ത് കള്ളു ഷാപ്പിനു മുന്നിൽ കുത്തേറ്റ് വയോധികൻ മരിച്ചു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ കവലലെ ഷാപ്പിനു മുന്നിൽ തിങ്കൾ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.
ഇല്ലിക്കൽ സ്വദേശിയും, മത്സ്യ തൊഴിലാളിയമായ പ്ലാത്തറ റെജിയാണ് മരിച്ചത്. സംഭവത്തിലെ പ്രതി കോട്ടയം തിരുവാർപ്പ് സ്വദേശി ഹരിദാസിനെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പരിസര പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇയാൾക്കും ആക്രമണത്തിനിടെ പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇല്ലിക്കൽ ഷാപ്പിന് മുന്നിൽ എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും, തുടർന്ന് പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് റെജിയെ കുത്തുകയുമായിരുന്നു. കുത്തേറ്റ് പതിനഞ്ച് മിനിറ്റോളം റെജി വീണു കിടന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു വരുത്തിയാണു റെജിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു തന്നെ റെജി മരണപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് തന്നെ പ്രതിയെയും കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.