അഹമ്മദാബാദ്: ചരിത്ര ഫൈനൽ ലക്ഷ്യമിട്ട് രഞ്ജിട്രോഫി സെമിയിൽ കേരളം നാളെ ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. മത്സരം ജിയോ ഹോട്സ്റ്റാറിൽ തത്സമയം സ്ട്രീം ചെയ്യും. രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേരളം സെമി ഫൈനലില്‍ മാറ്റുരയ്‌ക്കുന്നത്. ജമ്മുകശ്മീരിനെതിരെ ആദ്യ ഇന്നിംഗ്സിൽ നേടി ഒറ്റ റൺസ് ലീഡാണ് കേരളത്തിന്
മുന്‍പ് 2018-19 സീസണിലാണ് കേരളം രഞ്ജി സെമി ഫൈനൽ കളിച്ചത്. അന്ന് വിദര്‍ഭയായിരുന്നു എതിരാളികള്‍. കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇന്ന് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാര്‍, മൊഹമ്മദ് അസറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ മികച്ച ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷകളേറെയും. കർണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ ജമ്മുകശ്മീരിനെയാണ് ക്വാർട്ടറിൽ കേരളം പിടിച്ചുകെട്ടിയത്.















