ആലപ്പുഴ: എറ്റുമാനൂരിൽ പെൺമക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനിയുടെ വേർപാടിന്റെ വേദന മാറും മുൻപ് ആലപ്പുഴയിൽ നിന്ന് മറ്റൊരു സമാന സംഭവം. തകഴിയിൽ അമ്മയും മകളുമാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കേളമംഗലം സ്വദേശി പ്രിയ(46) മകൾ കൃഷ്ണപ്രിയ (13) എന്നിവരാണ് ദാരുണമായി മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടോടെ തകഴ ഗവ. ആശുപത്രിക്ക് സമീപത്തെ ലെവൽ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ ഇരുവരെ മെമു ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു.വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലംമാറ്റമായിരുന്നു. ജോലി രാജിവച്ച് വിദേശത്തേക്ക് പോകാൻ പ്രിയയെ ഭർത്താവ് നിർബന്ധിച്ചിരുന്നതായാണ് സൂചന. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് ഒരു കടുംകൈയ്‌ക്ക് യുവതി മുതിരാൻ കാരണം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് മോർച്ചറിയിലേക്ക് മാറ്റി.















