12-കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സ്നേഹ ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ്. 14-കാരനെയും ഇവർ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്നേഹ മെർലിൻ സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. 14-കാരനെ പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങൾ പകർത്തി കുഞ്ഞിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കണ്ണൂർ തളിപ്പറമ്പിലാണ് പന്ത്രണ്ടുകാരിയെ യുവതി പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് പ്രതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നൽകിയിരുന്നതായും സൂചനയുണ്ട്. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോൺ അദ്ധ്യാപകർ പരിശോധിച്ചപ്പോഴാണ് പീഡന വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് അവർ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സംഭവം ചൈൽഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടികളെ പീഡനത്തിനിരയാക്കി ലൈംഗിക ദൃശ്യങ്ങൾ പകർത്തി അവരെ ഭീഷണിപ്പെടുത്തിയ തരത്തിലുള്ള സമാന പരാതികൾ ഇവർക്കെതിരെയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.