പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മോഡലിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരനോട് സാദൃശ്യമുള്ളയാളെ വിനോദ സഞ്ചാര മേഖലയിൽ നേരത്തെ തന്നെ കണ്ടെന്നാണ് വെളിപ്പെടുത്തൽ. സുരക്ഷ ഏജൻസികൾ സ്കെച്ചും ചിത്രങ്ങളും പുറത്തുവിട്ടതിന് പിന്നാലെയാണ് ജൗൻപൂർ സ്വദേശിയായ ഏക്ത തിവാരി എന്ന യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഏപ്രിൽ 20നാണ് പഹൽഗാമിലെത്തിയതെന്നും അവിടെവച്ച് കഴുത സവാരിക്കാരായ രണ്ടുപേരിൽ വളരെ സംശയങ്ങളുണ്ടായി, അങ്ങനെ അവരുടെ വീഡിയോയും ചിത്രങ്ങളും രഹസ്യമായി പകർത്തിയിരുന്നതായും അവർ വ്യക്തമാക്കുന്നു. അവർ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയത്. 21ൽ പഹൽഗാമിൽ നിന്ന് ഞങ്ങൾ മടങ്ങി, ഇപ്പോൾ സ്കെച്ചുകളും ചിത്രങ്ങളും കണ്ടപ്പോഴാണ് അന്ന് അവിടെ കണ്ട രണ്ടുപേരുമായി വളരെ സമ്യമുണ്ടെന്ന് മനസിലാകുന്നതെന്നും യുവതി വ്യക്തമാക്കി. 23-നാണ് ആക്രമണം നടക്കുന്നത്.
ഞാൻ കോവർ കഴുത സവാരി ഏർപ്പാട് ചെയ്തിരുന്നു. സവാരിക്കാരനൊപ്പം അജ്ഞാതരായ രണ്ടുപേരും വന്നിരുന്നു. അവർ എന്നോട് അജ്മീറിനെക്കുറിച്ച് ചോദിച്ചു. ഞാൻ അവിടെ പോയിട്ടില്ലെന്ന് വ്യക്തമാക്കി. അവർ അമർനാഥ് യാത്രയെ ചോദ്യം ചെയ്യാൻ തുടങ്ങി. എത്രപേർ വന്നിട്ടുണ്ടെന്നും എന്താണ് മതമെന്നും ചോദിച്ചു. പേടിച്ചതിനാൽ സത്യം പറഞ്ഞില്ല. വ്യക്തിപരമായ കാര്യങ്ങളും അവർ ചോദിച്ചു. ഭർത്താവിനെക്കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിച്ചു. ഖുറാൻ വായിക്കുമോ ഏത് മതമാണ് പിന്തുടരുന്നത്. ഖുറാൻ ടീച്ചറാകാനും പറഞ്ഞു.
Jaunpur, Uttar Pradesh: Ekta Tiwari, tourist who identified the terrorist says, “We were a group of 20 people and reached Pahalgam on April 20. That very day, we sensed something suspicious, so we got off about 500 meters before the Baisaran area—where the attack took place. The… pic.twitter.com/vZGKSbCqhK
— IANS (@ians_india) April 24, 2025
13നാണ് ഞങ്ങൾ ട്രിപ്പ് ആരംഭിച്ചത്. വൈഷ്ണോ ദേവി ക്ഷേത്രമെല്ലാം സന്ദർശിച്ച് സോൻമാർഗും ശ്രീനഗറും കണ്ട് 20ന് പഹൽഗാമിലെത്തി.അവർ നമ്മുടെ ഗ്രൂപ്പിനെ ബൈസരൺ താഴ്വരയിലേക്ക് കൊണ്ടുപോകാൻ നിർബന്ധിച്ചു. പക്ഷേ ഞങ്ങൾ പോയില്ല, ഇതോടെ അവർ ദേഷ്യത്തിലായി. ഇതിന്റെ വീഡിയോ ഞങ്ങളുടെ കൈയിലുണ്ട്. ഖുറാൻ വായിക്കാത്തതിനും കഴുത്തിൽ രുദ്രാക്ഷമാല കണ്ടതിനും ഇവർ മോശമായി പെരുമാറി. അതിൽ ഒരാൾ ഒരു കീപാഡ് ഫോൺ ഷൂസിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.—ഏക്ത തിവാരി പറഞ്ഞു.
Enemies within India 🙆♂️
Big revelation by a girl from Jaunpur in Pahalgam terror attack
Ekta Tiwari, a resident of Jaunpur, has made shocking revelations in the case of the killing of 28 innocent people in the terrorist attack in Pahalgam, Jammu and Kashmir on April 22. Ekta… pic.twitter.com/qKHiFZFVx9— Satyaagrah (@satyaagrahindia) April 25, 2025















