സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 02:48 pm IST
FacebookTwitterWhatsAppTelegram

ആദിൽ അഹമ്മദ് തോക്കർ!! പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ഓരോ ഇന്ത്യക്കാരനും ഭയത്തോടെയും വെറുപ്പോടെയും അറിഞ്ഞ പേര്. 26 നിരപരാധികളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയവരിൽ പ്രധാനി. കശ്മീരിയായ ആദിൽ കഴിഞ്ഞ ഒരു ദശാബ്ദമായി എവിടെയായിരുന്നു, എന്തായിരുന്നു ചെയ്തിരുന്നത്, എന്നടക്കമുള്ള അന്വേഷണം എത്തിനിൽക്കുന്നതാകട്ടെ പാകിസ്താനിലും.

ജമ്മു കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയിലെ ബിജ്ബെഹ്റയിലുള്ള ​ഗുറെ ​ഗ്രാമവാസിയാണ് ആദിൽ (Adil Ahmed Thokar). പഹൽ​ഗാമിലെ ബൈസരണിൽ നടന്ന കൊടുംക്രൂരതയുടെ മുഖ്യപങ്കാളി. 2018ൽ പാകിസ്താനിലേക്ക് പോവുകയും ആറ് വർഷത്തിന് ശേഷം ഭീകരസംഘത്തിനൊപ്പം ആദിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥി വിസയിലായിരുന്നു ആദിൽ പാകിസ്താനിലെത്തിയത്. യാത്രയ്‌ക്ക് മുൻപ് തന്നെ ആദിലിന്റെ പ്രവൃത്തികൾക്ക് തീവ്രവാദത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരോധിത ഭീകരസംഘടനകളിൽ ഉൾപ്പെട്ട പല വ്യക്തികളുമായി ആദിൽ ബന്ധം പുലർത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് പോകുന്നതിന് മുൻപേ ആദിൽ ഭീകരവാദത്തിലേക്ക് കാലെടുത്തുവച്ചിരുന്നുവെന്നാണ് സൂചന.

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലെത്തിയ ശേഷം പിന്നെയാരും ആദിലിനെ കണ്ടിട്ടില്ല. പൊതുസമ​ക്ഷത്തിൽ നിന്ന് അയാൾ അപ്രത്യക്ഷനായി. കുടുംബവുമായുള്ള എല്ലാ ആശയവിനിമയും നിർത്തലാക്കി. എട്ട് മാസത്തോളം ആദിലിന്റെ സാന്നിധ്യം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡിജിറ്റൽ മാർ​ഗങ്ങളിലൂടെ ആദിലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഇന്റലിജൻസ് ഏജൻസികൾക്ക് തുമ്പൊന്നും ലഭിക്കാതെയായി. ഇതേസമയം ആദിലിന്റെ വീട്ടിൽ സമാന്തര നിരീക്ഷണം ശക്തമായി തുടരുന്നുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുമായി സകല ബന്ധവും വിച്ഛേദിച്ചതിനാൽ കാര്യമുണ്ടായില്ല.

വിദ്യാർത്ഥി വിസ നേടി പാകിസ്താനിലെത്തിയ ആദിൽ എട്ട് വർഷത്തോളം അവിടെ കഴിഞ്ഞത് സായുധപരിശീലനം നേടാനായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ലഷ്കർ ഇ ത്വയ്ബയുടെ ഏജന്റുമാർ ആദിലിനെ ഇന്ത്യക്കെതിരെ പ്രയോ​ഗിക്കാൻ വേണ്ടവിധം പരിവർത്തനപ്പെടുത്തി.

2024 അവസാനത്തോടെ ആദിൽ ഇന്ത്യയിലെത്തി എന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. പൂഞ്ച്-രജൗരി സെക്ടറിലെ പരുക്കൻ പ്രദേശങ്ങളിലൂടെ നിയന്ത്രണരേഖ കടന്ന് 2024 ഒക്ടോബറിൽ ആദിൽ ഇന്ത്യയിലേക്ക് പ്രവേശിച്ചു. ചെങ്കുത്തായ മലനിരകളും ഇടതൂർന്ന വനങ്ങളും കാരണം ഈ മേഖലയിൽ പട്രോളിം​ഗ് നടത്തുകയെന്നത് ദുഷ്കരമാണ്. സുരക്ഷാ സേന നേരിടുന്ന വെല്ലുവിളികളെ ഭീകരർ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു.

3-4 പേരടങ്ങുന്ന ഭീകരസംഘത്തിനൊപ്പമായിരുന്നു ആദിൽ ഇന്ത്യയിലേക്ക് കടന്നത്. സുരക്ഷാസേനയുടെ കണ്ണിൽപ്പെടാതിരിക്കാൻ വനമേഖലയിലൂടെ മാത്രം സഞ്ചരിക്കാൻ അവർ ശ്രദ്ധിച്ചു. അനന്ത്നാ​ഗിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ കിഷ്ത്വാറിൽ വച്ചാണ് ആദിൽ ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ വൈകാതെ വീണ്ടും അപ്രത്യക്ഷനായി.

ഇന്ത്യയിലെത്തിയ ആദിൽ മറ്റൊരു വിദേശഭീകരനെ കൂടി ഒപ്പം പാർപ്പിച്ചിരുന്നുവെന്നാണ് വിവരം. ആഴ്ചകളോളം കശ്മീരിൽ ഒളിവിൽ കഴിഞ്ഞു. ഈ കാലയളവിൽ ആക്രമണത്തിന് യോജിച്ച സ്ഥലവും സന്ദർഭവും തേടിയുള്ള അന്വേഷണങ്ങളായിരുന്നു. അന്താരാഷ്‌ട്ര ശ്രദ്ധനേടുന്നതും കൂടുതൽ ആളപായത്തിന് സാധ്യതയുള്ളതും ആക്രമണശേഷം രക്ഷപ്പെടാൻ വഴിയുള്ളതുമായ സ്ഥലത്തിനായി അവർ കശ്മീരിലെമ്പാടും തെരഞ്ഞു. സുരക്ഷാകാരണങ്ങളാൽ അടച്ചിട്ടിരുന്ന ബൈസരൺവാലി തുടക്കുന്നതും വിനോദസഞ്ചാരികളുടെ ഒഴുക്ക് കുത്തനെ ഉയർന്നതും ഇതിനിടെയാണ്. (2025 മാർച്ച്)

ഏപ്രിൽ 22ന് ഉച്ചയ്‌ക്ക് 1.50ഓടെ ആദിൽ അടക്കമുള്ള ഭീകരർ ബൈസരണിലെ ഇടതൂർന്ന പൈൻകാടുകളിൽ നിന്ന് ഇറങ്ങിവന്നു. അവർ ചെറുസംഘങ്ങളായി തിരിഞ്ഞ് വിനോദസഞ്ചാരികൾ കൂടുതലുള്ള മേഖലകളിലേക്ക് റൈഫിളുകളേന്തിയെത്തി. ലക്ഷ്യം നടപ്പാക്കി. ചിലരോട് മതം ആരാഞ്ഞു. മറ്റ് ചിലരോട് ഇസ്ലാമിക വചനങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. അമുസ്ലീങ്ങളാണെന്ന് ബോധ്യപ്പെട്ടവരെ കൊന്നുതള്ളി. പത്തുമിനിറ്റ് നീണ്ട കൂട്ടക്കുരുതിക്ക് പിന്നാലെ ബൈസരൺവാലിയിൽ ചോരപ്പുഴയൊഴുകി. കൊല്ലപ്പെട്ടവരിൽ 25 ടൂറിസ്റ്റുകളും ഒരു കുതിരക്കാരനുമാണ് ഉണ്ടായിരുന്നത്. നേവിയിലേയും ഐബിയിലേയും ഉദ്യോ​ഗസ്ഥരും ഭീകരരുടെ വെടിയുണ്ടകൾക്ക് ഇരയായവരിൽ ഉൾപ്പെടുന്നു.

സംഘത്തിൽ അഞ്ച് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. ആദിലിനെ കൂടാതെ രണ്ട് പാക് പൗരന്മാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായി എന്ന തൽഹ ഭായി എന്നിവരാണ് മറ്റ് രണ്ട് വിദേശ ഭീകരർ. ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവിന് പകരം ചോദിച്ചിരിക്കുമെന്ന നിലപാടിലാണ് ഭാരതം.

Tags: PakistanStudent VisaPahalgam terror attackPahalgam attackAdil Ahmed ThokarBaisaran
ShareTweetSendShare

More News from this section

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Latest News

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies