സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലേക്ക് പോയവൻ; 8 വർഷത്തിന് ശേഷം തിരിച്ചെത്തിയത് പഹൽഗാമിൽ രക്തം ചിന്താൻ; പാക് മണ്ണിലെത്തിയ ആദിൽ അഹമ്മദ് ചെയ്തത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 02:48 pm IST
FacebookTwitterWhatsAppTelegram

ആദിൽ അഹമ്മദ് തോക്കർ!! പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ഓരോ ഇന്ത്യക്കാരനും ഭയത്തോടെയും വെറുപ്പോടെയും അറിഞ്ഞ പേര്. 26 നിരപരാധികളെ കൂട്ടക്കുരിതിക്ക് ഇരയാക്കിയവരിൽ പ്രധാനി. കശ്മീരിയായ ആദിൽ കഴിഞ്ഞ ഒരു ദശാബ്ദമായി എവിടെയായിരുന്നു, എന്തായിരുന്നു ചെയ്തിരുന്നത്, എന്നടക്കമുള്ള അന്വേഷണം എത്തിനിൽക്കുന്നതാകട്ടെ പാകിസ്താനിലും.

ജമ്മു കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയിലെ ബിജ്ബെഹ്റയിലുള്ള ​ഗുറെ ​ഗ്രാമവാസിയാണ് ആദിൽ (Adil Ahmed Thokar). പഹൽ​ഗാമിലെ ബൈസരണിൽ നടന്ന കൊടുംക്രൂരതയുടെ മുഖ്യപങ്കാളി. 2018ൽ പാകിസ്താനിലേക്ക് പോവുകയും ആറ് വർഷത്തിന് ശേഷം ഭീകരസംഘത്തിനൊപ്പം ആദിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥി വിസയിലായിരുന്നു ആദിൽ പാകിസ്താനിലെത്തിയത്. യാത്രയ്‌ക്ക് മുൻപ് തന്നെ ആദിലിന്റെ പ്രവൃത്തികൾക്ക് തീവ്രവാദത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരോധിത ഭീകരസംഘടനകളിൽ ഉൾപ്പെട്ട പല വ്യക്തികളുമായി ആദിൽ ബന്ധം പുലർത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് പോകുന്നതിന് മുൻപേ ആദിൽ ഭീകരവാദത്തിലേക്ക് കാലെടുത്തുവച്ചിരുന്നുവെന്നാണ് സൂചന.

സ്റ്റുഡൻ്റ് വിസയിൽ പാകിസ്താനിലെത്തിയ ശേഷം പിന്നെയാരും ആദിലിനെ കണ്ടിട്ടില്ല. പൊതുസമ​ക്ഷത്തിൽ നിന്ന് അയാൾ അപ്രത്യക്ഷനായി. കുടുംബവുമായുള്ള എല്ലാ ആശയവിനിമയും നിർത്തലാക്കി. എട്ട് മാസത്തോളം ആദിലിന്റെ സാന്നിധ്യം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡിജിറ്റൽ മാർ​ഗങ്ങളിലൂടെ ആദിലിനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ഇന്റലിജൻസ് ഏജൻസികൾക്ക് തുമ്പൊന്നും ലഭിക്കാതെയായി. ഇതേസമയം ആദിലിന്റെ വീട്ടിൽ സമാന്തര നിരീക്ഷണം ശക്തമായി തുടരുന്നുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുമായി സകല ബന്ധവും വിച്ഛേദിച്ചതിനാൽ കാര്യമുണ്ടായില്ല.

വിദ്യാർത്ഥി വിസ നേടി പാകിസ്താനിലെത്തിയ ആദിൽ എട്ട് വർഷത്തോളം അവിടെ കഴിഞ്ഞത് സായുധപരിശീലനം നേടാനായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ലഷ്കർ ഇ ത്വയ്ബയുടെ ഏജന്റുമാർ ആദിലിനെ ഇന്ത്യക്കെതിരെ പ്രയോ​ഗിക്കാൻ വേണ്ടവിധം പരിവർത്തനപ്പെടുത്തി.

2024 അവസാനത്തോടെ ആദിൽ ഇന്ത്യയിലെത്തി എന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. പൂഞ്ച്-രജൗരി സെക്ടറിലെ പരുക്കൻ പ്രദേശങ്ങളിലൂടെ നിയന്ത്രണരേഖ കടന്ന് 2024 ഒക്ടോബറിൽ ആദിൽ ഇന്ത്യയിലേക്ക് പ്രവേശിച്ചു. ചെങ്കുത്തായ മലനിരകളും ഇടതൂർന്ന വനങ്ങളും കാരണം ഈ മേഖലയിൽ പട്രോളിം​ഗ് നടത്തുകയെന്നത് ദുഷ്കരമാണ്. സുരക്ഷാ സേന നേരിടുന്ന വെല്ലുവിളികളെ ഭീകരർ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു.

3-4 പേരടങ്ങുന്ന ഭീകരസംഘത്തിനൊപ്പമായിരുന്നു ആദിൽ ഇന്ത്യയിലേക്ക് കടന്നത്. സുരക്ഷാസേനയുടെ കണ്ണിൽപ്പെടാതിരിക്കാൻ വനമേഖലയിലൂടെ മാത്രം സഞ്ചരിക്കാൻ അവർ ശ്രദ്ധിച്ചു. അനന്ത്നാ​ഗിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ കിഷ്ത്വാറിൽ വച്ചാണ് ആദിൽ ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ വൈകാതെ വീണ്ടും അപ്രത്യക്ഷനായി.

ഇന്ത്യയിലെത്തിയ ആദിൽ മറ്റൊരു വിദേശഭീകരനെ കൂടി ഒപ്പം പാർപ്പിച്ചിരുന്നുവെന്നാണ് വിവരം. ആഴ്ചകളോളം കശ്മീരിൽ ഒളിവിൽ കഴിഞ്ഞു. ഈ കാലയളവിൽ ആക്രമണത്തിന് യോജിച്ച സ്ഥലവും സന്ദർഭവും തേടിയുള്ള അന്വേഷണങ്ങളായിരുന്നു. അന്താരാഷ്‌ട്ര ശ്രദ്ധനേടുന്നതും കൂടുതൽ ആളപായത്തിന് സാധ്യതയുള്ളതും ആക്രമണശേഷം രക്ഷപ്പെടാൻ വഴിയുള്ളതുമായ സ്ഥലത്തിനായി അവർ കശ്മീരിലെമ്പാടും തെരഞ്ഞു. സുരക്ഷാകാരണങ്ങളാൽ അടച്ചിട്ടിരുന്ന ബൈസരൺവാലി തുടക്കുന്നതും വിനോദസഞ്ചാരികളുടെ ഒഴുക്ക് കുത്തനെ ഉയർന്നതും ഇതിനിടെയാണ്. (2025 മാർച്ച്)

ഏപ്രിൽ 22ന് ഉച്ചയ്‌ക്ക് 1.50ഓടെ ആദിൽ അടക്കമുള്ള ഭീകരർ ബൈസരണിലെ ഇടതൂർന്ന പൈൻകാടുകളിൽ നിന്ന് ഇറങ്ങിവന്നു. അവർ ചെറുസംഘങ്ങളായി തിരിഞ്ഞ് വിനോദസഞ്ചാരികൾ കൂടുതലുള്ള മേഖലകളിലേക്ക് റൈഫിളുകളേന്തിയെത്തി. ലക്ഷ്യം നടപ്പാക്കി. ചിലരോട് മതം ആരാഞ്ഞു. മറ്റ് ചിലരോട് ഇസ്ലാമിക വചനങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. അമുസ്ലീങ്ങളാണെന്ന് ബോധ്യപ്പെട്ടവരെ കൊന്നുതള്ളി. പത്തുമിനിറ്റ് നീണ്ട കൂട്ടക്കുരുതിക്ക് പിന്നാലെ ബൈസരൺവാലിയിൽ ചോരപ്പുഴയൊഴുകി. കൊല്ലപ്പെട്ടവരിൽ 25 ടൂറിസ്റ്റുകളും ഒരു കുതിരക്കാരനുമാണ് ഉണ്ടായിരുന്നത്. നേവിയിലേയും ഐബിയിലേയും ഉദ്യോ​ഗസ്ഥരും ഭീകരരുടെ വെടിയുണ്ടകൾക്ക് ഇരയായവരിൽ ഉൾപ്പെടുന്നു.

സംഘത്തിൽ അഞ്ച് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ. ആദിലിനെ കൂടാതെ രണ്ട് പാക് പൗരന്മാരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായി എന്ന തൽഹ ഭായി എന്നിവരാണ് മറ്റ് രണ്ട് വിദേശ ഭീകരർ. ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവിന് പകരം ചോദിച്ചിരിക്കുമെന്ന നിലപാടിലാണ് ഭാരതം.

Tags: PakistanStudent VisaPahalgam terror attackPahalgam attackAdil Ahmed ThokarBaisaran
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies