തിരുവനന്തപുരം : പുറങ്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 എന്ന ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയാൻ തുടങ്ങിയതോടെ കർശന നിർദ്ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി
കണ്ടെയ്‌നറുകളിൽ പൊള്ളുന്ന, തീപിടിക്കുന്ന വസ്തുക്കൾ ഉണ്ട്; ഇവ കണ്ടാൽ തൊടരുതെന്നും അതിനടുത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്ട്രട്ടറി ശേഖർ കുര്യക്കോസ് നിർദേശം നൽകി.കണ്ടെയ്‌നറുകളിലും ചെറുബോക്‌സുകളിലും
തൊടരുത്.
കേന്ദ്ര സംഘം കേരളത്തിൽ വരും, CBRN (കരസേനയുടെ വിദഗ്ധ സംഘം ) സംഘമാണ് കേരളത്തിൽ എത്തുന്നത്. ഒപ്പം കപ്പലിന്റെ വിദഗ്ധ സംഘവും കേരളത്തിൽ എത്തും. ഇനിയും ധാരാളം കണ്ടെയ്നറുകൾ തീരത്തേക്ക് വരും
ഓയിൽ എത്തുമെന്ന ആശങ്ക താൽക്കാലികമായി ഒഴിഞ്ഞിട്ടുണ്ട്.കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, 200 മീറ്റർ മാറി നിൽക്കണം.കണ്ടയ്നറുകൾക്ക് ക്ലിയറൻസ് നൽകേണ്ടത് കസ്റ്റംസാണ്.കേന്ദ്ര നിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്ഥാനം നടപടികൾ സ്വീകരിക്കുന്നത്
വലിയ കണ്ടെയ്നറുകൾ മാത്രമല്ല ചെറിയ ബോക്സുകളും ഒഴുകി വരും.അവയും പൊതുജനങ്ങൾ തൊടരുത്.ബോക്സുകളിലേയും വസ്തുക്കൾ എന്താണെന്ന് അറിയില്ല.13 എണ്ണത്തിൽ കാൽസ്യം കാർബൈഡ് ഉണ്ട്.
അപകട സന്ധി പരിഹരിക്കാൻ ദേശീയ തലത്തിൽ നടപടികൾ സ്വീകരിക്കുന്നു. തീ പിടിക്കുന്നതും പൊള്ളൽ ഏൽപിക്കുന്നതുമായ വസ്തുക്കൾ കണ്ടെയ്നറിലുണ്ട്’
ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു.
റാപ്പിഡ് റെസ്‌പോൺസ് ടീം എല്ലാ ജില്ലകളിലും തയ്യാറാണെന്നും കൂട്ടംകൂടി നിൽക്കരുതെന്ന് മാധ്യമങ്ങൾക്ക് അടക്കം നിർദേശവും നൽകിയിരുന്നു.
കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കപ്പൽ മുങ്ങിയതോടെ ധാരാളം കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു പോയി. 643 കണ്ടെയ്‌നറുകളുണ്ടായിരുന്നതിൽ 40 എണ്ണം ഒഴുകിപ്പോയതായി കണക്കാക്കുന്നു. മൊത്തത്തിൽ 13 കണ്ടെയ്‌നറുകളിലാണ് അപകടകരമായ രാസവസ്തുക്കളുള്ളത്.