ഗുവാഹത്തി: ടൂറിസ്റ്റ് ജീപ്പിന് നേരെ ചീറിയടുത്ത കാണ്ടാമൃഗത്തിന്റെ അക്രമത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ. അസമിലെ മാനസ് ദേശീയോദ്യാനത്തിലാണ് സംഭവം. സഫാരി ജീപ്പിനുനേരെ ചീറിയടുത്ത കാണ്ടാമൃഗം ജീപ്പ് കുത്തിമലർത്താൻ ശ്രമിച്ചു. ദേശീയോദ്യാനത്തിലെ സൽബാരി റേഞ്ചിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
In Manas National Park in Assam, this furious rhino has attacked a tourist vehicle no less than five times.
Each day, rhino charges at the mere sight of humans.
The reason behind its anger toward people remains a mystery. pic.twitter.com/mE3V6TT04z
— Nandan Pratim Sharma Bordoloi (@NANDANPRATIM) May 29, 2025
വീഡിയോയിൽ വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ട് വരുന്ന ജീപ്പിനുനേരെ പാഞ്ഞടുക്കുന്ന കാണ്ടാമൃഗത്തെ കാണാം. വന്യമൃഗം പലതവണ വാഹനം മറിച്ചിടാൻ ശ്രമിക്കുന്നുണ്ട്. തുറന്ന ജീപ്പിലിരുന്ന ആളുകൾ പേടിച്ച് ഒരു വശത്തേക്ക് നീങ്ങുമ്പോൾ കാണ്ടാമൃഗം വാഹനത്തിന്റെ മറുവശത്തേക്കും എത്തി പരാക്രമം കാട്ടി.
വീഡിയോയിൽ, കാണ്ടാമൃഗം ആക്രമിച്ച വാഹനത്തിന് പിന്നിൽ മറ്റൊരു ജീപ്പും ഉണ്ടായിരുന്നു. ജീപ്പിലുണ്ടായിരുന്ന എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരിയിൽ അസമിലെ കാശിരംഗ ഉദ്യാനത്തിലും സമാനമായ ഒരു സംഭവമുണ്ടായിരുന്നു. ആൻ ജീപ്പിൽ നിന്നും ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് മുന്നിലേക്ക് വീണ അമ്മയും മകളും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.















