കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന ചിത്രം വമ്പൻ ഹൈപ്പിലാണ് തിയേറ്ററിലെത്തിയത്. എന്നാൽ ചിത്രം അതേ ഹൈപ്പിൽ നിന്ന് കൂപ്പുകുത്തിയെന്നാണ് എക്സ് റിവ്യുകൾ വ്യക്തമാക്കുന്നത്. ശരാശരിയിലൊതുങ്ങുന്ന ആദ്യ പകുതിയും മുട്ടിലിഴയുന്ന രണ്ടാം പകുതിയുമാണ് ചിത്രമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. പാതാൾ ലോക്, മിർസാപൂർ സീരിസുകളുടെ ബോറിംഗ് മിനി വേർഷൻ എന്നാണ് പരിഹാസം.
രവി കെ ചന്ദ്രന്റെ വിഷ്വലുകൾ മാത്രമാണ് ചിത്രത്തെ സംബന്ധിച്ച് ആകെയൊരു പോസ്റ്റീവ് എന്നാണ് വിലയിരുത്തൽ. കമലിനൊപ്പം ചിമ്പുവും പ്രധാന കഥാപാത്രമായ ചിത്രം പതിവ് ടെംപ്ലേറ്റുകൾ പിന്തുടരുന്ന വാർപ്പ് മാതൃകയാണെന്ന് എക്സ് റിവ്യുകൾ വ്യക്തമാക്കുന്നു. തിരക്കഥയുടെയും ഡയലോഗുകളുടെയും പോരായ്മ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. എ.ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ശരാശരിക്കും താഴെയെന്നു മാത്രമല്ല, ചിത്രത്തിന് യാതൊരുവിധ ഗുണവും ചെയ്തില്ലെന്നും ആരാധകർ അടിവരയിടുന്നു.
ഡൽഹിയിലെ ഗ്യങ്സ്റ്ററായ രംഗരായ ശക്തിവേലും പൊലീസ് ഷൂട്ടൗട്ടിൽ അദ്ദേഹം രക്ഷിക്കുന്ന അമരനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. രംഗരായ ശക്തി വേലുവിനെ കമലും അമരനെ ചിമ്പും അവതരിപ്പിക്കുന്നു. ഇവരുടെ ആഴത്തിലുള്ള ബന്ധവും ചതിവും കലഹവുമൊക്കെയാണ് ചിത്രത്തിന്റെ ആകെത്തുക. തൃഷയുടെ കാരക്ടറിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. അഭിരാമി മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ജോജുവിനും സ്ക്രീൻ ടൈം കുറവായിരുന്നു. ശ്രീകർ പ്രസാദിന്റെ കട്ടുകൾ ആദ്യ പകുതിയിൽ ടൈറ്റായിരുന്നെങ്കിലും രണ്ടാം പകുതിയിൽ കൈവിട്ടുപോയി. ഇതോടെ ചിത്രവും ഇഴഞ്ഞു നീങ്ങിയെന്നാണ് ആരാധക അഭിപ്രായം.
#ThugLife -Monumental Disaster
As a hardcore Aandavar fan I am again disappointed after #Indian2.Routine and boaring story. Not even one scene is good.Aandavar please stop writing your own stories and stop acting in your own stories.😭😭😭😭😭😭😢😢😢😢😢😢😢😢😢.… pic.twitter.com/x13YRRSBiH
— Elon 3.0 (@Elon90Elon) June 5, 2025
At the end of first half, felt the movie is a rehash & a simpler form of Mirzapur & Paatalok series.. Kamal & STR chemistry is the only thing that holds the film to some extent. #Thuglife pic.twitter.com/UWFii8oxLo
— Thana (@Pitstop387) June 5, 2025















