അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 09:48 pm IST
FacebookTwitterWhatsAppTelegram

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി. “ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി. ഡൽഹി സർവ്വകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ബനാറസ് ഹിന്ദു സർവകലാശാല , ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, ഒസ്മാനിയ സർവ്വകലാശാല എന്നിവിടങ്ങളിൽ എബിവിപി അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും റാലികളും സംഘടിപ്പിച്ചു.

ഭാരതീയ ജനാധിപത്യ ചരിത്രത്തിൽ 1975 ജൂൺ 25-നുള്ള രാത്രി ഒരു കറുത്ത അധ്യായമായി നിലകൊള്ളുന്നു. ഭരണാധികാരത്തിന്റെ മോഹത്തിൽ മുങ്ങിയിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഭരണഘടന, പൗരാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ തകർത്തു കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് വെറും ഒരു രാഷ്‌ട്രീയ പ്രഖ്യാപനം മാത്രമായിരുന്നില്ല മറിച്ച് ഇന്ത്യയുടെ ആത്മാവിനേയാണ് അന്നത്തെ സർക്കാർ ആക്രമിച്ചത്.

1973 മുതൽ 1977 വരെയുള്ള എന്ന കാലഘട്ടം എബിവിപി യുടെ സംഘടനാ ശക്തിയുടെയും നേതൃപാടവ ത്തിന്റെയും സുവർണകാലമായി കണക്കാക്കപ്പെടുന്നു. ഗുജറാത്തിലെ നവനിർമാണ ആന്ദോളനിലും 1974 മാർച്ച് 18ന് പട്ടണയിൽ വിദ്യാർത്ഥികളുടെ മേൽ നടന്ന ക്രൂരമായ പോലീസ് വെടിവയ്‌പ്പിനെതിരെ നടന്ന പ്രതിഷേധത്തിലും എബിവിപി മുൻനിരയിൽ നിലകൊണ്ടിരുന്നു.

ജയപ്രകാശ് നാരായണന്റെ സബൂർണ വിപ്ലവത്തിനുള്ള ആഹ്വാനം ഏറ്റെടുത്ത് എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. സ്വരാജ്യത്തിന് വേണ്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജനാധിപത്യ രീതിയിലുളള്ള പ്രതിഷേധങ്ങൾ നടത്തേണ്തിന്റെ അനിവാര്യതയെക്കുറിച്ച് 1974 ൽ മുംബൈയിൽ നടന്ന രജത ജയന്തി ആഘോഷത്തിനിടയിൽ അന്നത്തെ എബിവിപി ദേശീയ സംഘടന സെക്രട്ടറി മദൻ ദാസ് ദേവി വ്യക്തമാക്കിയിരുന്നു.ആ മഹത്തായ ആശയം ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള എബിവിപിയുടെ പോരാട്ടത്തിനുള്ള ഉത്പ്രേരകമായി .

അടിയന്തരാവസ്ഥക്കാലത്ത് എബിവിപിയുടെ അനേകം പ്രവർത്തകരെ ഇന്ദിരാഗാന്ധി തടവിലാക്കിയിരുന്നു. അരുൺ ജെയ്റ്റ്‌ലി, റാം ബഹദൂർ റായ് എന്നീ പ്രമുഖരും ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.1975 നവംബർ 14 മുതൽ ആരംഭിച്ച ലോകസമർസംഘർഷ് സമിതിയുടെ സത്യാഗ്രഹത്തിൽ, 11,000-ത്തിലധികം എബിവിപിയ പ്രവർത്തകർ പങ്കെടുത്തു. അവരിൽ 4,500 പേർ അറസ്റ്റിലായും, നൂറുകണക്കിന് പ്രവർത്തകർ ജയിൽപീഡനങ്ങൾ സഹിച്ചും ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടി.

ഡൽഹി സർവകലാശാലയിൽ എബിവിപി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിചേർന്നിരുന്നു.1975 ൽ അന്നത്തെ ഡൽഹി സർവ്വകലാശാല യൂണിയൻ പ്രസിഡന്റായ അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ എബിവിപി പ്രതിഷേധം ആരംഭിച്ച ക്യാംപസിലെ ക്രാന്തി ചൗക്കിൽ നിന്നാണ് ബുധനാഴ്ചയും പ്രകടനം തുടങ്ങിയത്.എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, ദില്ലി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഒസ്മാനിയ സർവകലാശാലയിൽ “Dark Days oft Democracy to Rising Democracy” എന്ന പേരിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സെമിനാർ എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയാണ് ഉദ്ഘാടനം ചെയ്തത്.ഹൈദരാബാദ് സർവകലാശാലയിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജാണ് നേതൃത്വം നൽകിയത്.അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് എന്നും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇന്ദിരാഗാന്ധി ചവിട്ടി അരച്ചു എന്നും ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ തൃണവത്കരിച്ച് തന്റെ സ്വേച്ഛാധിപത്യത്തിന് അടിയന്തരാവസ്ഥയെ ഉപയോഗിച്ചു എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.ആയിരക്കണക്കിന് എബിവിപി പ്രവർത്തകരെ ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദ്ദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: rallymarchseminaruniversities50 yearsConductabvpEmergency
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies