അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം; രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 09:48 pm IST
Facebook
Twitter
WhatsAppTelegram

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികത്തിൽ രാജ്യവ്യാപകമായി റാലികളും സെമിനാറുകളും സംഘടിപ്പിച്ച് എബിവിപി. “ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി. ഡൽഹി സർവ്വകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, ബനാറസ് ഹിന്ദു സർവകലാശാല , ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല, ഒസ്മാനിയ സർവ്വകലാശാല എന്നിവിടങ്ങളിൽ എബിവിപി അടിയന്തരാവസ്ഥ വിരുദ്ധ സെമിനാറുകളും റാലികളും സംഘടിപ്പിച്ചു.

ഭാരതീയ ജനാധിപത്യ ചരിത്രത്തിൽ 1975 ജൂൺ 25-നുള്ള രാത്രി ഒരു കറുത്ത അധ്യായമായി നിലകൊള്ളുന്നു. ഭരണാധികാരത്തിന്റെ മോഹത്തിൽ മുങ്ങിയിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ ഭരണഘടന, പൗരാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ തകർത്തു കൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് വെറും ഒരു രാഷ്‌ട്രീയ പ്രഖ്യാപനം മാത്രമായിരുന്നില്ല മറിച്ച് ഇന്ത്യയുടെ ആത്മാവിനേയാണ് അന്നത്തെ സർക്കാർ ആക്രമിച്ചത്.

1973 മുതൽ 1977 വരെയുള്ള എന്ന കാലഘട്ടം എബിവിപി യുടെ സംഘടനാ ശക്തിയുടെയും നേതൃപാടവ ത്തിന്റെയും സുവർണകാലമായി കണക്കാക്കപ്പെടുന്നു. ഗുജറാത്തിലെ നവനിർമാണ ആന്ദോളനിലും 1974 മാർച്ച് 18ന് പട്ടണയിൽ വിദ്യാർത്ഥികളുടെ മേൽ നടന്ന ക്രൂരമായ പോലീസ് വെടിവയ്‌പ്പിനെതിരെ നടന്ന പ്രതിഷേധത്തിലും എബിവിപി മുൻനിരയിൽ നിലകൊണ്ടിരുന്നു.

ജയപ്രകാശ് നാരായണന്റെ സബൂർണ വിപ്ലവത്തിനുള്ള ആഹ്വാനം ഏറ്റെടുത്ത് എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. സ്വരാജ്യത്തിന് വേണ്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജനാധിപത്യ രീതിയിലുളള്ള പ്രതിഷേധങ്ങൾ നടത്തേണ്തിന്റെ അനിവാര്യതയെക്കുറിച്ച് 1974 ൽ മുംബൈയിൽ നടന്ന രജത ജയന്തി ആഘോഷത്തിനിടയിൽ അന്നത്തെ എബിവിപി ദേശീയ സംഘടന സെക്രട്ടറി മദൻ ദാസ് ദേവി വ്യക്തമാക്കിയിരുന്നു.ആ മഹത്തായ ആശയം ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള എബിവിപിയുടെ പോരാട്ടത്തിനുള്ള ഉത്പ്രേരകമായി .

അടിയന്തരാവസ്ഥക്കാലത്ത് എബിവിപിയുടെ അനേകം പ്രവർത്തകരെ ഇന്ദിരാഗാന്ധി തടവിലാക്കിയിരുന്നു. അരുൺ ജെയ്റ്റ്‌ലി, റാം ബഹദൂർ റായ് എന്നീ പ്രമുഖരും ആ കൂട്ടത്തിൽ ഉൾപ്പെടുന്നു.1975 നവംബർ 14 മുതൽ ആരംഭിച്ച ലോകസമർസംഘർഷ് സമിതിയുടെ സത്യാഗ്രഹത്തിൽ, 11,000-ത്തിലധികം എബിവിപിയ പ്രവർത്തകർ പങ്കെടുത്തു. അവരിൽ 4,500 പേർ അറസ്റ്റിലായും, നൂറുകണക്കിന് പ്രവർത്തകർ ജയിൽപീഡനങ്ങൾ സഹിച്ചും ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടി.

ഡൽഹി സർവകലാശാലയിൽ എബിവിപി സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ അണിചേർന്നിരുന്നു.1975 ൽ അന്നത്തെ ഡൽഹി സർവ്വകലാശാല യൂണിയൻ പ്രസിഡന്റായ അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ എബിവിപി പ്രതിഷേധം ആരംഭിച്ച ക്യാംപസിലെ ക്രാന്തി ചൗക്കിൽ നിന്നാണ് ബുധനാഴ്ചയും പ്രകടനം തുടങ്ങിയത്.എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, ദില്ലി സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഒസ്മാനിയ സർവകലാശാലയിൽ “Dark Days oft Democracy to Rising Democracy” എന്ന പേരിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സെമിനാർ എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയാണ് ഉദ്ഘാടനം ചെയ്തത്.ഹൈദരാബാദ് സർവകലാശാലയിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജാണ് നേതൃത്വം നൽകിയത്.അടിയന്തരാവസ്ഥ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് എന്നും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇന്ദിരാഗാന്ധി ചവിട്ടി അരച്ചു എന്നും ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ തൃണവത്കരിച്ച് തന്റെ സ്വേച്ഛാധിപത്യത്തിന് അടിയന്തരാവസ്ഥയെ ഉപയോഗിച്ചു എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.ആയിരക്കണക്കിന് എബിവിപി പ്രവർത്തകരെ ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യ വിധ്വംസനത്തിനെതിരെ പോരാടിയതിന് തടവിലാക്കി എന്നും അവരെ മൃഗീയമായി മർദ്ദിച്ച് അവരുടെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: 50 yearsConductabvpEmergencyrallymarchseminaruniversities
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies