ന്യൂഡൽഹി: ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ക്വാഡ് പങ്കാളികൾ അക്രമത്തെ ശക്തമായി അപലപിക്കുകയും ഇതിനുപിന്നിൽ പ്രവർത്തിച്ച ആസൂത്രകരെയും ഭീകരരെയും അവർക്ക് സാമ്പത്തിക സഹായം നൽകിയവരെയും എത്രയും വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവർ പങ്കെടുത്തു. ഭീകരവിരുദ്ധ സഹകരണത്തിന് ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങൾ മന്ത്രിമാർ ചർച്ച ചെയ്തു.
Just finished a very productive meeting of Quad Foreign Ministers in Washington DC.
Discussed how to make Quad more focused and impactful on contemporary opportunities and challenges.
Today’s gathering will strengthen strategic stability in the Indo – Pacific and keep it free… pic.twitter.com/M9Vg5NaxMR
— Dr. S. Jaishankar (@DrSJaishankar) July 1, 2025
യോഗത്തിൽ, ജയ്ശങ്കർ ഭീകരതയെ ശക്തമായി അപലപിക്കുകയും ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ഇന്ത്യയുടെ സമീപകാല ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ പരാമർശിക്കുകയും ചെയ്തു.
“നമ്മുടെ സമീപകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തീവ്രവാദത്തെക്കുറിച്ച് ഒരു വാക്ക്. ലോകം സഹിഷ്ണുത കാണിക്കരുത്. ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണരുത്. തീവ്രവാദത്തിനെതിരെ പ്രതിരോധിക്കാൻ ഇന്ത്യയ്‌ക്ക് എല്ലാ അവകാശവുമുണ്ട്, ഞങ്ങൾ ആ അവകാശം വിനിയോഗിക്കും. ഞങ്ങളുടെ ക്വാഡ് പങ്കാളികൾ അത് മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജയ്ശങ്കർ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ക്ഷണപ്രകാരം ജൂൺ 30 മുതൽ ജൂലൈ 2 വരെ യുഎസ് സന്ദർശിക്കുന്ന ജയശങ്കർ, ക്വാഡ് സെഷന്റെ ഭാഗമായി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ചയും നടത്തി.
A pleasure meeting US @SecRubio this afternoon, on the sidelines of Quad Foreign Ministers’ meeting.
Discussed our bilateral partnership including trade, security, critical technologies, connectivity, energy and mobility.
Shared perspectives on regional and global… pic.twitter.com/zOdXK64Yhj
— Dr. S. Jaishankar (@DrSJaishankar) July 1, 2025